നബി -ﷺ- വഫാത്താകുമ്പോൾ ദിർഹമോ ദീനാറോ, ആണോ പെണ്ണോ ആയ അടിമയെയോ, മറ്റെന്തെങ്കിലുമോ ബാക്കി വെച്ചിരുന്നില്ല; അവിടുന്ന് സവാരി ചെയ്യാറുണ്ടായിരുന്ന തന്റെ വെള്ള കോവർകഴുതയും, അവിടുത്തെ ആയുധവും, പിന്നെ ഒരു ഭൂമിയുമല്ലാതെ; അവയെല്ലാം അവിടുന്ന് സ്വദഖയായി നിശ്ചയിച്ചിരുന്നു
Choose an available translation of this Hadeeth
Hadeeth text
വിശ്വാസികളുടെ മാതാവ് ജുവൈരിയ ബിൻത് ഹാരിഥ് -رَضِيَ اللَّهُ عَنْهَا- യുടെ സഹോദരനും, നബി -ﷺ- യുടെ ഭാര്യാസഹോദരനുമായ അംറുബ്നുൽ ഹാരിഥ് -رَضِيَ اللَّهُ عَنْهُ- നിവേദനം. അദ്ദേഹം പറഞ്ഞു: "നബി -ﷺ- വഫാത്താകുമ്പോൾ ദിർഹമോ ദീനാറോ, ആണോ പെണ്ണോ ആയ അടിമയെയോ, മറ്റെന്തെങ്കിലുമോ ബാക്കി വെച്ചിരുന്നില്ല; അവിടുന്ന് സവാരി ചെയ്യാറുണ്ടായിരുന്ന തന്റെ വെള്ള കോവർകഴുതയും, അവിടുത്തെ ആയുധവും, പിന്നെ ഒരു ഭൂമിയുമല്ലാതെ; അവയെല്ലാം അവിടുന്ന് സ്വദഖയായി നിശ്ചയിച്ചിരുന്നു."
Explanation
Benefits
നബി -ﷺ- വഫാത്തായ ശേഷം എന്താണ് അവശേഷിപ്പിച്ചത് എന്ന കാര്യം.
നബിയുടെ -ﷺ- ഉദാരതയും ദാനശീലവും കാരണത്താൽ, പറയപ്പെടാവുന്ന സമ്പത്തൊന്നും ബാക്കിയാക്കാതെയാണ് അവിടുന്ന് വഫാത്തായത്.
കിർമാനി -رَحِمَهُ اللَّهُ- പറഞ്ഞു: "(അത് സ്വദഖയാക്കി)" എന്ന് പറഞ്ഞത് കോവർകഴുത, ആയുധം, ഭൂമി എന്നീ മൂന്ന് കാര്യങ്ങളെയും ഉദ്ദേശിച്ചാണ്; അല്ലാതെ ഭൂമിയെ മാത്രം ഉദ്ദേശിച്ചല്ല."
ഹദീഥിൻ്റെ ആരംഭത്തിൽ അംറു ബ്നുൽ ഹാരിഥ് നബിയുടെ (ﷺ) 'ഖതൻ' ആണ് എന്ന് പറഞ്ഞിരിക്കുന്നു; ഭാര്യയുടെ സഹോദരനെയാണ് ഖതൻ എന്ന് പറയുക.
Attribution
Categories
Share hadeeth
Sharing options · 0 Total shares

