الليل

 

Al-Layl

 

The Night

1 - Al-Layl (The Night) - 001

وَٱلَّيۡلِ إِذَا يَغۡشَىٰ
രാവിനെ തന്നെയാണ സത്യം; അത് മൂടിക്കൊണ്ടിരിക്കുമ്പോള്‍.

2 - Al-Layl (The Night) - 002

وَٱلنَّهَارِ إِذَا تَجَلَّىٰ
പകലിനെ തന്നെയാണ സത്യം; അത് പ്രത്യക്ഷപ്പെടുമ്പോള്‍.

3 - Al-Layl (The Night) - 003

وَمَا خَلَقَ ٱلذَّكَرَ وَٱلۡأُنثَىٰٓ
ആണിനെയും പെണ്ണിനെയും സൃഷ്ടിച്ച രീതിയെ തന്നെയാണ സത്യം;

4 - Al-Layl (The Night) - 004

إِنَّ سَعۡيَكُمۡ لَشَتَّىٰ
തീര്‍ച്ചയായും നിങ്ങളുടെ പരിശ്രമം വിഭിന്ന രൂപത്തിലുള്ളതാകുന്നു.

5 - Al-Layl (The Night) - 005

فَأَمَّا مَنۡ أَعۡطَىٰ وَٱتَّقَىٰ
എന്നാല്‍ ഏതൊരാള്‍ ദാനം നല്‍കുകയും, സൂക്ഷ്മത പാലിക്കുകയും ചെയ്‌തുവോ

6 - Al-Layl (The Night) - 006

وَصَدَّقَ بِٱلۡحُسۡنَىٰ
ഏറ്റവും ഉത്തമമായതിനെ സത്യപ്പെടുത്തുകയും ചെയ്തുവോ

7 - Al-Layl (The Night) - 007

فَسَنُيَسِّرُهُۥ لِلۡيُسۡرَىٰ
അവന്നു നാം ഏറ്റവും എളുപ്പമായതിലേക്ക് സൗകര്യപ്പെടുത്തിക്കൊടുക്കുന്നതാണ്‌.(1)
1) ഔദാര്യവും ധര്‍മനിഷ്ഠയും പുലര്‍ത്തുകയും ഉത്തമമായ ആദര്‍ശം അംഗീകരിക്കുകയും ചെയ്യുന്നവന് അല്ലാഹു ജീവിതം സുഗമമാക്കുമെന്നര്‍ത്ഥം.

8 - Al-Layl (The Night) - 008

وَأَمَّا مَنۢ بَخِلَ وَٱسۡتَغۡنَىٰ
എന്നാല്‍ ആര്‍ പിശുക്കു കാണിക്കുകയും, സ്വയം പര്യാപ്തത നടിക്കുകയും ചെയ്തുവോ

9 - Al-Layl (The Night) - 009

وَكَذَّبَ بِٱلۡحُسۡنَىٰ
ഏറ്റവും ഉത്തമമായതിനെ നിഷേധിച്ചു തള്ളുകയും ചെയ്തുവോ

10 - Al-Layl (The Night) - 010

فَسَنُيَسِّرُهُۥ لِلۡعُسۡرَىٰ
അവന്നു നാം ഏറ്റവും ഞെരുക്കമുള്ളതിലേക്ക് സൗകര്യമൊരുക്കിക്കൊടുക്കുന്നതാണ്‌.(2)
2) ഏറ്റവും ദുരിതപൂര്‍ണമായ ജീവിതത്തിലേക്ക് അല്ലാഹു അവനെ നയിക്കുമെന്നര്‍ത്ഥം.

11 - Al-Layl (The Night) - 011

وَمَا يُغۡنِي عَنۡهُ مَالُهُۥٓ إِذَا تَرَدَّىٰٓ
അവന്‍ നാശത്തില്‍ പതിക്കുമ്പോള്‍ അവന്‍റെ ധനം അവന്ന് പ്രയോജനപ്പെടുന്നതല്ല.

12 - Al-Layl (The Night) - 012

إِنَّ عَلَيۡنَا لَلۡهُدَىٰ
തീര്‍ച്ചയായും മാര്‍ഗദര്‍ശനം നമ്മുടെ ബാധ്യതയാകുന്നു.

13 - Al-Layl (The Night) - 013

وَإِنَّ لَنَا لَلۡأٓخِرَةَ وَٱلۡأُولَىٰ
തീര്‍ച്ചയായും നമുക്കുള്ളതാകുന്നു പരലോകവും ഇഹലോകവും.

14 - Al-Layl (The Night) - 014

فَأَنذَرۡتُكُمۡ نَارٗا تَلَظَّىٰ
അതിനാല്‍ ആളിക്കത്തിക്കൊണ്ടിരിക്കുന്ന അഗ്നിയെപ്പറ്റി ഞാന്‍ നിങ്ങള്‍ക്ക് താക്കീത് നല്‍കിയിരിക്കുന്നു.

15 - Al-Layl (The Night) - 015

لَا يَصۡلَىٰهَآ إِلَّا ٱلۡأَشۡقَى
ഏറ്റവും ഭാഗ്യം കെട്ടവനായ വ്യക്തിയല്ലാതെ അതില്‍ പ്രവേശിക്കുകയില്ല.

16 - Al-Layl (The Night) - 016

ٱلَّذِي كَذَّبَ وَتَوَلَّىٰ
നിഷേധിച്ചു തള്ളുകയും, പിന്തിരിഞ്ഞു കളയുകയും ചെയ്തവനാരോ അവൻ.

17 - Al-Layl (The Night) - 017

وَسَيُجَنَّبُهَا ٱلۡأَتۡقَى
ഏറ്റവും സൂക്ഷ്മതയുള്ള വ്യക്തി അതില്‍ നിന്ന് അകറ്റി നിര്‍ത്തപ്പെടുന്നതാണ്‌.

18 - Al-Layl (The Night) - 018

ٱلَّذِي يُؤۡتِي مَالَهُۥ يَتَزَكَّىٰ
പരിശുദ്ധിനേടുവാനായി തന്‍റെ ധനം നല്‍കുന്ന (വ്യക്തി).

19 - Al-Layl (The Night) - 019

وَمَا لِأَحَدٍ عِندَهُۥ مِن نِّعۡمَةٖ تُجۡزَىٰٓ
പ്രത്യുപകാരം നല്‍കപ്പെടേണ്ടതായ യാതൊരു അനുഗ്രഹവും അവന്‍റെ പക്കല്‍ ഒരാള്‍ക്കുമില്ല.(3)
3) ആത്മശുദ്ധി ആഗ്രഹിക്കുന്ന വ്യക്തി ഏതൊരാള്‍ക്ക് എന്തൊരു അനുഗ്രഹം ചെയ്യുകയാണെങ്കിലും അത് പ്രത്യുപകാരം ലഭിക്കണമെന്ന ഉദ്ദേശ്യത്തോടെയായിരിക്കില്ല. അല്ലാഹുവിന്റെ പ്രീതി കാംക്ഷിച്ചു മാത്രമായിരിക്കും എന്നര്‍ത്ഥം.

20 - Al-Layl (The Night) - 020

إِلَّا ٱبۡتِغَآءَ وَجۡهِ رَبِّهِ ٱلۡأَعۡلَىٰ
തന്‍റെ അത്യുന്നതനായ രക്ഷിതാവിന്‍റെ പ്രീതി തേടുക എന്നതല്ലാതെ.

21 - Al-Layl (The Night) - 021

وَلَسَوۡفَ يَرۡضَىٰ
വഴിയെ അവന്‍ തൃപ്തിപ്പെടുന്നതാണ്‌.

[sc name="verse"][/sc]

Scroll to Top