الإنفطار

 

Al-Infitar

 

The Cleaving

1 - Al-Infitar (The Cleaving) - 001

إِذَا ٱلسَّمَآءُ ٱنفَطَرَتۡ
ആകാശം പൊട്ടി പിളരുമ്പോള്‍.

2 - Al-Infitar (The Cleaving) - 002

وَإِذَا ٱلۡكَوَاكِبُ ٱنتَثَرَتۡ
നക്ഷത്രങ്ങള്‍ കൊഴിഞ്ഞു വീഴുമ്പോള്‍.

3 - Al-Infitar (The Cleaving) - 003

وَإِذَا ٱلۡبِحَارُ فُجِّرَتۡ
സമുദ്രങ്ങള്‍ പൊട്ടി ഒഴുകുമ്പോള്‍.

4 - Al-Infitar (The Cleaving) - 004

وَإِذَا ٱلۡقُبُورُ بُعۡثِرَتۡ
ഖബ്‌റുകള്‍ ഇളക്കിമറിക്കപ്പെടുമ്പോള്‍

5 - Al-Infitar (The Cleaving) - 005

عَلِمَتۡ نَفۡسٞ مَّا قَدَّمَتۡ وَأَخَّرَتۡ
ഓരോ വ്യക്തിയും താന്‍ മുന്‍കൂട്ടി ചെയ്തു വെച്ചതും പിന്നോട്ട് മാറ്റി വെച്ചതും എന്താണെന്ന് അറിയുന്നതാണ്‌.

6 - Al-Infitar (The Cleaving) - 006

يَـٰٓأَيُّهَا ٱلۡإِنسَٰنُ مَا غَرَّكَ بِرَبِّكَ ٱلۡكَرِيمِ
ഹേ; മനുഷ്യാ, ഉദാരനായ നിന്‍റെ രക്ഷിതാവിന്‍റെ കാര്യത്തില്‍ നിന്നെ വഞ്ചിച്ചു കളഞ്ഞതെന്താണ്‌?(1)
1) 'നിന്റെ രക്ഷിതാവ് വളരെ ഉദാരമായി അവന്റെ അനുഗ്രഹങ്ങള്‍ നിനക്ക് നല്കിയിട്ടും ആരുടെ വഞ്ചനയില്‍ അകപ്പെട്ടിട്ടാണ് നീ അവനെ നിഷേധിച്ചുതള്ളുകയും വ്യാജദൈവങ്ങളെ സ്വീകരിക്കുകയും ചെയ്തത്?' എന്നര്‍ത്ഥം.

7 - Al-Infitar (The Cleaving) - 007

ٱلَّذِي خَلَقَكَ فَسَوَّىٰكَ فَعَدَلَكَ
നിന്നെ സൃഷ്ടിക്കുകയും, നിന്നെ സംവിധാനിക്കുകയും, നിന്നെ ശരിയായ അവസ്ഥയിലാക്കുകയും ചെയ്തവനത്രെ അവന്‍.

8 - Al-Infitar (The Cleaving) - 008

فِيٓ أَيِّ صُورَةٖ مَّا شَآءَ رَكَّبَكَ
താന്‍ ഉദ്ദേശിച്ച രൂപത്തില്‍ നിന്നെ സംഘടിപ്പിച്ചവന്‍.

9 - Al-Infitar (The Cleaving) - 009

كَلَّا بَلۡ تُكَذِّبُونَ بِٱلدِّينِ
അല്ല; പക്ഷെ, പ്രതിഫല നടപടിയെ നിങ്ങള്‍ നിഷേധിച്ചു തള്ളുന്നു.

10 - Al-Infitar (The Cleaving) - 010

وَإِنَّ عَلَيۡكُمۡ لَحَٰفِظِينَ
തീര്‍ച്ചയായും നിങ്ങളുടെ മേല്‍ ചില മേല്‍നോട്ടക്കാരുണ്ട്‌.

11 - Al-Infitar (The Cleaving) - 011

كِرَامٗا كَٰتِبِينَ
രേഖപ്പെടുത്തിവെക്കുന്ന ചില മാന്യന്‍മാര്‍.(2)
2) അല്ലാഹുവിന്റെ നിര്‍ദേശപ്രകാരം ഓരോ മനുഷ്യന്റെയും വാക്കുകളും പ്രവൃത്തികളും രേഖപ്പെടുത്തിവെക്കുന്ന മലക്കുകള്‍.

12 - Al-Infitar (The Cleaving) - 012

يَعۡلَمُونَ مَا تَفۡعَلُونَ
നിങ്ങള്‍ പ്രവര്‍ത്തിക്കുന്നത് അവര്‍ അറിയുന്നു.

13 - Al-Infitar (The Cleaving) - 013

إِنَّ ٱلۡأَبۡرَارَ لَفِي نَعِيمٖ
തീര്‍ച്ചയായും സുകൃതവാന്‍മാര്‍ സുഖാനുഭവത്തില്‍ തന്നെയായിരിക്കും.

14 - Al-Infitar (The Cleaving) - 014

وَإِنَّ ٱلۡفُجَّارَ لَفِي جَحِيمٖ
തീര്‍ച്ചയായും ദുര്‍മാര്‍ഗികള്‍ ജ്വലിക്കുന്ന നരകാഗ്നിയില്‍ തന്നെയായിരിക്കും.

15 - Al-Infitar (The Cleaving) - 015

يَصۡلَوۡنَهَا يَوۡمَ ٱلدِّينِ
പ്രതിഫലത്തിന്‍റെ നാളില്‍ അവരതില്‍ കടന്ന് എരിയുന്നതാണ്‌.

16 - Al-Infitar (The Cleaving) - 016

وَمَا هُمۡ عَنۡهَا بِغَآئِبِينَ
അവര്‍ക്ക് അതില്‍ നിന്ന് മാറി നില്‍ക്കാനാവില്ല.

17 - Al-Infitar (The Cleaving) - 017

وَمَآ أَدۡرَىٰكَ مَا يَوۡمُ ٱلدِّينِ
പ്രതിഫലനടപടിയുടെ ദിവസം എന്നാല്‍ എന്താണെന്ന് നിനക്കറിയുമോ?

18 - Al-Infitar (The Cleaving) - 018

ثُمَّ مَآ أَدۡرَىٰكَ مَا يَوۡمُ ٱلدِّينِ
വീണ്ടും; പ്രതിഫലനടപടിയുടെ ദിവസം എന്നാല്‍ എന്താണെന്ന് നിനക്കറിയുമോ?

19 - Al-Infitar (The Cleaving) - 019

يَوۡمَ لَا تَمۡلِكُ نَفۡسٞ لِّنَفۡسٖ شَيۡـٔٗاۖ وَٱلۡأَمۡرُ يَوۡمَئِذٖ لِّلَّهِ
ഒരാള്‍ക്കും മറ്റൊരാള്‍ക്കു വേണ്ടി യാതൊന്നും അധീനപ്പെടുത്താനാവാത്ത ഒരു ദിവസം. അന്നേ ദിവസം കൈകാര്യകര്‍ത്തൃത്വം അല്ലാഹുവിന്നായിരിക്കും.

[sc name="verse"][/sc]

Scroll to Top