ലഹരിയുണ്ടാക്കുന്നതെല്ലാം നിഷിദ്ധമാണ്.
Choose an available translation of this Hadeeth
Hadeeth text
അബൂ ബുർദഃ നിവേദനം: അദ്ദേഹത്തിൻ്റെ പിതാവായ അബൂ മൂസൽ അശ്അരി (رضي الله عنه) പറഞ്ഞു: നബി (ﷺ) അദ്ദേഹത്തെ യമനിലേക്ക് അയക്കുന്ന വേളയിൽ, അവിടെ ഉണ്ടാക്കുന്ന ചില പാനീയങ്ങളെക്കുറിച്ച് അദ്ദേഹം നബിയോട് ചോദിച്ചു. നബി (ﷺ) ചോദിച്ചു: "അവ എന്തെല്ലാമാണ്?" അദ്ദേഹം പറഞ്ഞു: "ബിത്അ്, മിസ്ർ എന്നിവയാണവ." അപ്പോൾ അബൂ ബുർദയോട് ചോദിക്കപ്പെട്ടു: "എന്താണ് ബിത്അ്?" അദ്ദേഹം പറഞ്ഞു: "തേൻ കലക്കി സൂക്ഷിച്ചുവെച്ചുണ്ടാക്കുന്ന പാനീയമാണത്. മിസ്ർ എന്നാൽ യവം കലക്കി സൂക്ഷിച്ചുവെച്ചുണ്ടാക്കുന്ന പാനീയവുമാണ്." അപ്പോൾ നബി (ﷺ) പറഞ്ഞു: "ലഹരിയുണ്ടാക്കുന്ന എല്ലാ വസ്തുക്കളും നിഷിദ്ധമാണ്." (ബുഖാരി) മുസ്ലിമിൻ്റെ നിവേദനത്തിൽ ഇപ്രകാരമാണുള്ളത്: അബൂ മൂസ (رضي الله عنه) പറഞ്ഞു: "നബി (ﷺ) എന്നെയും മുആദിനെയും യമനിലേക്ക് അയച്ചു. അപ്പോൾ ഞാൻ ചോദിച്ചു: 'അല്ലാഹുവിൻ്റെ റസൂലേ! ഞങ്ങളുടെ നാട്ടിൽ ഉണ്ടാക്കുന്ന ചില പാനീയങ്ങളുണ്ട്. അവയിൽ ഒന്നിന് 'മിസ്ർ' എന്നും മറ്റൊന്നിന് 'ബിത്അ്' എന്നുമാണ് പേര്." അപ്പോൾ നബി (ﷺ) പറഞ്ഞു: "ലഹരിയുണ്ടാക്കുന്നതെല്ലാം നിഷിദ്ധമാണ്." മുസ്ലിമിൻ്റെ മറ്റൊരു നിവേദനത്തിലുള്ളത് ഇപ്രകാരമാണ്: നബി (ﷺ) പറഞ്ഞു: "നിസ്കാരത്തിൽ മത്ത് സൃഷ്ടിക്കുന്നതെല്ലാം നിഷിദ്ധമാണ്." മറ്റൊരു നിവേദനത്തിൽ ഇങ്ങനെയും കാണാം: "നബിക്ക് സംക്ഷിപ്തവും സമഗ്രവുമായ വാക്കുകൾ നൽകപ്പെട്ടിരുന്നു. അവിടുന്ന് പറഞ്ഞിട്ടുണ്ട്: "നിസ്കാരത്തിൽ നിന്ന് മത്തുണ്ടാക്കുന്ന എല്ലാ ലഹരി വസ്തുക്കളെയും ഞാൻ നിരോധിക്കുന്നു."
Explanation
(رضي الله عنه) അവിടുത്തോട് ചോദിച്ചു. അപ്പോൾ നബി (ﷺ) അവയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ആരാഞ്ഞു. അബൂ മൂസ
(رضي الله عنه) പറഞ്ഞു: "ഒന്ന് 'ബിത്അ്' (തേൻ കലക്കിയുണ്ടാക്കുന്ന പാനീയം) എന്നും മറ്റൊന്ന് 'മിസ്ർ' (യവം കലക്കിയുണ്ടാക്കുന്ന പാനീയം) എന്നും അറിയപ്പെടുന്നു." അപ്പോൾ നബി (ﷺ) പറഞ്ഞു: "ലഹരിയുണ്ടാക്കുന്ന എല്ലാം നിഷിദ്ധമാണ്." - സംക്ഷിപ്തവും സമഗ്രവുമായ അവിടുത്തെ വാക്കുകൾക്ക് ഉദാഹരണമായിരുന്നു ഈ മറുപടി.
Benefits
മദ്യവും കഞ്ചാവും പോലുള്ള എല്ലാ ലഹരി വസ്തുക്കളും നിരോധിക്കപ്പെട്ടതാണ് എന്നതിനുള്ള അടിസ്ഥാനപരമായ തെളിവുകളിൽ പെട്ടതാണ് ഈ ഹദീഥ്.
ഒരു മുസ്‌ലിം അവന് ആവശ്യമായ കാര്യങ്ങളെക്കുറിച്ച് ചോദിച്ച് മനസ്സിലാക്കേണ്ടതിൻ്റെ പ്രാധാന്യം.
ഇസ്‌ലാമിൽ മദ്യം ആദ്യമായി നിരോധിച്ചത് നിസ്കാര സമയത്തോട് അനുബന്ധമായി കൊണ്ടായിരുന്നു. മുഹാജിറുകളിൽ പെട്ട ചിലർ നിസ്കരിക്കുമ്പോൾ (മദ്യത്തിൻ്റെ ലഹരി കാരണത്താൽ) തെറ്റായി ഖുർആൻ ഓതിയപ്പോൾ, ഈ ആയത്ത് അവതരിച്ചു: "ഈമാനുള്ളവരെ, ലഹരിബാധിച്ചവരായിക്കൊണ്ട് നിങ്ങള്‍ നിസ്കാരത്തെ സമീപിക്കരുത്; നിങ്ങള്‍ പറയുന്നതെന്തെന്ന് നിങ്ങള്‍ക്ക് ബോധമുണ്ടാകുന്നത് വരെ." (നിസാഅ്: 43). പിന്നീട് നബിയുടെ (ﷺ) വിളംബരക്കാരൻ ജനങ്ങൾക്കിടയിൽ ഇപ്രകാരം വിളിച്ചു പറയാറുണ്ടായിരുന്നു: "ലഹരി ബാധിച്ചവനായി നിസ്കാരത്തെ സമീപിക്കരുത്." പിന്നീട്, അല്ലാഹു മദ്യം പൂർണ്ണമായും നിരോധിച്ചുകൊണ്ട് ഈ ആയത്തുകൾ അവതരിപ്പിച്ചു: "ഈമാനുള്ളവരെ, മദ്യവും ചൂതാട്ടവും പ്രതിഷ്ഠകളും പ്രശ്നം വെച്ച് നോക്കാനുള്ള അമ്പുകളും പൈശാചികമായ മ്ലേച്ഛവൃത്തി മാത്രമാകുന്നു. അതിനാല്‍ നിങ്ങള്‍ അതൊക്കെ വര്‍ജ്ജിക്കുക. നിങ്ങള്‍ക്ക് വിജയം പ്രാപിക്കാം. പിശാച് ഉദ്ദേശിക്കുന്നത് മദ്യത്തിലൂടെയും, ചൂതാട്ടത്തിലൂടെയും നിങ്ങള്‍ക്കിടയില്‍ ശത്രുതയും വിദ്വേഷവും ഉളവാക്കുവാനും, അല്ലാഹുവെ ഓര്‍മിക്കുന്നതില്‍ നിന്നും നിസ്കാരത്തില്‍ നിന്നും നിങ്ങളെ തടയുവാനും മാത്രമാകുന്നു. അതിനാല്‍ നിങ്ങള്‍ (അവയില്‍ നിന്ന്) വിരമിക്കുവാനൊരുക്കമുണ്ടോ?" (മാഇദ: 90, 91)
മദ്യത്തിൽ അടങ്ങിയിട്ടുള്ള ഗുരുതരമായ ദോഷങ്ങളും തിന്മകളും കാരണമാണ് അല്ലാഹു അതിനെ നിഷിദ്ധമാക്കിയത്.
ഒരു പാനീയം നിഷിദ്ധമാണോ അല്ലയോ എന്ന് തീരുമാനിക്കുന്നത് അതിന് ലഹരിയുണ്ടാക്കാൻ കഴിയുമോ എന്നത് പരിഗണിച്ചു കൊണ്ടാണ്. അതിനാൽ, ഒരു പാനീയം ലഹരിയുണ്ടാക്കുന്നതാണെങ്കിൽ അത് നിഷിദ്ധമാണ്. ലഹരിയുണ്ടാക്കുന്നില്ലെങ്കിൽ അത് അനുവദനീയവുമാണ്.
Attribution
Categories
Share hadeeth
Sharing options · 0 Total shares

