افتتاح البرنامج الدعوي السبت القادم، ٩ / ٣ / ١٤٤٨هـ بعد صلاة الفجر مباشرة مسجد محمد بن إبراهيم، الجامعة الإسلامية بالمدينة المنورة فضيلة الشيخ د. هيثم بن محمد سرحان دورة اليوم الواحد، وختم كتاب كل سبت بإذن الله حياكم الله ونفع بكم. افتتاح البرنامج الدعوي السبت القادم، ٩ / ٣ / ١٤٤٨هـ بعد صلاة الفجر مباشرة مسجد محمد بن إبراهيم، الجامعة الإسلامية بالمدينة المنورة فضيلة الشيخ د. هيثم بن محمد سرحان دورة اليوم الواحد، وختم كتاب كل سبت بإذن الله حياكم الله ونفع بكم. افتتاح البرنامج الدعوي السبت القادم، ٩ / ٣ / ١٤٤٨هـ بعد صلاة الفجر مباشرة مسجد محمد بن إبراهيم، الجامعة الإسلامية بالمدينة المنورة فضيلة الشيخ د. هيثم بن محمد سرحان دورة اليوم الواحد، وختم كتاب كل سبت بإذن الله حياكم الله ونفع بكم. افتتاح البرنامج الدعوي السبت القادم، ٩ / ٣ / ١٤٤٨هـ بعد صلاة الفجر مباشرة مسجد محمد بن إبراهيم، الجامعة الإسلامية بالمدينة المنورة فضيلة الشيخ د. هيثم بن محمد سرحان دورة اليوم الواحد، وختم كتاب كل سبت بإذن الله حياكم الله ونفع بكم. افتتاح البرنامج الدعوي السبت القادم، ٩ / ٣ / ١٤٤٨هـ بعد صلاة الفجر مباشرة مسجد محمد بن إبراهيم، الجامعة الإسلامية بالمدينة المنورة فضيلة الشيخ د. هيثم بن محمد سرحان دورة اليوم الواحد، وختم كتاب كل سبت بإذن الله حياكم الله ونفع بكم. افتتاح البرنامج الدعوي السبت القادم، ٩ / ٣ / ١٤٤٨هـ بعد صلاة الفجر مباشرة مسجد محمد بن إبراهيم، الجامعة الإسلامية بالمدينة المنورة فضيلة الشيخ د. هيثم بن محمد سرحان دورة اليوم الواحد، وختم كتاب كل سبت بإذن الله حياكم الله ونفع بكم. افتتاح البرنامج الدعوي السبت القادم، ٩ / ٣ / ١٤٤٨هـ بعد صلاة الفجر مباشرة مسجد محمد بن إبراهيم، الجامعة الإسلامية بالمدينة المنورة فضيلة الشيخ د. هيثم بن محمد سرحان دورة اليوم الواحد، وختم كتاب كل سبت بإذن الله حياكم الله ونفع بكم. افتتاح البرنامج الدعوي السبت القادم، ٩ / ٣ / ١٤٤٨هـ بعد صلاة الفجر مباشرة مسجد محمد بن إبراهيم، الجامعة الإسلامية بالمدينة المنورة فضيلة الشيخ د. هيثم بن محمد سرحان دورة اليوم الواحد، وختم كتاب كل سبت بإذن الله حياكم الله ونفع بكم.
#58067[صحيح]
HadeethEnc · 1.34.0

ഏതെങ്കിലുമൊരു സ്ത്രീ തൻ്റെ രക്ഷാധികാരിയുടെ സമ്മതമില്ലാതെ വിവാഹം കഴിച്ചാൽ ആ വിവാഹം അസാധുവാണ്." മൂന്നു തവണ അവിടുന്ന് അപ്രകാരം പറഞ്ഞു. "അവൻ അവളുടെ അരികിൽ പ്രവേശിച്ചാൽ (വീട് കൂടിയാൽ) -അവൻ അവളിൽ നിന്ന് നേടിയതിന്- അവൾക്ക് മഹ്റിന് അവകാശമുണ്ട്. അവർ തമ്മിൽ ഭിന്നതയിലായാൽ രക്ഷാധികാരി ഇല്ലാത്തവർക്ക് ഭരണാധികാരി രക്ഷാധികാരിയാകുന്നതാണ്

Available translations

Choose an available translation of this Hadeeth

01

Hadeeth text

ആഇശ -رَضِيَ اللَّهُ عَنْهَا- നിവേദനം: നബി -ﷺ- പറഞ്ഞു: "ഏതെങ്കിലുമൊരു സ്ത്രീ തൻ്റെ രക്ഷാധികാരിയുടെ സമ്മതമില്ലാതെ വിവാഹം കഴിച്ചാൽ ആ വിവാഹം അസാധുവാണ്." മൂന്നു തവണ അവിടുന്ന് അപ്രകാരം പറഞ്ഞു. "അവൻ അവളുടെ അരികിൽ പ്രവേശിച്ചാൽ (വീട് കൂടിയാൽ) -അവൻ അവളിൽ നിന്ന് നേടിയതിന്- അവൾക്ക് മഹ്റിന് അവകാശമുണ്ട്. അവർ തമ്മിൽ ഭിന്നതയിലായാൽ രക്ഷാധികാരി ഇല്ലാത്തവർക്ക് ഭരണാധികാരി രക്ഷാധികാരിയാകുന്നതാണ്."
02

Explanation

സ്ത്രീ തൻ്റെ രക്ഷാധികാരികളുടെ അനുവാദമില്ലാതെ സ്വയം വിവാഹം കഴിക്കുന്നതിൽ നിന്ന് നബി -ﷺ- താക്കീത് നൽകുന്നു. ഈ രൂപത്തിലുള്ള വിവാഹം അസാധുവാണെന്നും, ആ വിവാഹം പൂർത്തീകരിക്കപ്പെട്ടതായി കണക്കാക്കില്ലെന്നും മൂന്ന് തവണ ആവർത്തിച്ചു അവിടുന്ന് അറിയിക്കുന്നു.

അവളുടെ രക്ഷാധികാരിയുടെ അനുവാദമില്ലാതെ ഒരാളുമായി അവൾ വീടു കൂടിയാൽ അയാൾ നൽകിയ മഹ്ർ അവൾക്കെടുക്കാം. അവളുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടതിന് പകരമായാണ് അത് ഗണിക്കപ്പെടുക.

സ്ത്രീയുടെ കാര്യത്തിൽ ഒരേ രൂപത്തിൽ രക്ഷാധികാരമുള്ളവർ തമ്മിൽ ആരാണ് അവളുടെ വിവാഹം നടത്തേണ്ടത് എന്ന കാര്യത്തിൽ അഭിപ്രായഭിന്നതയുണ്ടായാൽ അവരിൽ ആദ്യം വിവാഹം നടത്തിക്കൊടുത്ത വ്യക്തിയുടെ വിവാഹക്കരാറിനാണ് സാധുതയുണ്ടായിരിക്കുക; പെൺകുട്ടിയുടെ നന്മയും പ്രയോജനവുമായിരിക്കണം അയാളുടെ ഉദ്ദേശ്യം എന്ന നിബന്ധന ഇവിടെ പരിഗണിക്കേണ്ടതുണ്ട്. ഒരു പെൺകുട്ടിയുടെ വിവാഹം നടത്തിക്കൊടുക്കാൻ രക്ഷാധികാരി തയ്യാറാകുന്നില്ലെങ്കിൽ അവൾ രക്ഷാധികാരിയില്ലാത്തവളായി പരിഗണിക്കപ്പെടുന്നതാണ്; ഈ സാഹചര്യത്തിൽ ഭരണാധികാരിയോ അദ്ദേഹം നിശ്ചയിക്കുന്ന ഖാദിമാരെ പോലെയുള്ളവരോ അവളുടെ രക്ഷാധികാരിയാകുന്നതാണ്.
എന്നാൽ രക്ഷാധികാരിയുള്ള പെൺകുട്ടിയുടെ കാര്യത്തിൽ ഭരണാധികാരിക്ക് യാതൊരു അധികാരവുമുണ്ടായിരിക്കുന്നതല്ല.
03

Benefits

വിവാഹം സാധുവാകണമെങ്കിൽ പെൺകുട്ടിയുടെ രക്ഷിതാവ് ഉണ്ടായിരിക്കണം എന്ന നിബന്ധനയുണ്ട്. സ്വഹാബികൾക്കിടയിൽ ഈ വിഷയത്തിൽ അഭിപ്രായ വ്യത്യാസം അറിയപ്പെട്ടിട്ടില്ല എന്ന് ഇബ്നുൽ മുൻദിർ രേഖപ്പെടുത്തിയതായി വന്നിട്ടുണ്ട്.
അസാധുവായ വിവാഹമാണെങ്കിലും ഒരു പുരുഷനുമായി വീടുകൂടിയാൽ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടു എന്ന കാരണത്താൽ സ്ത്രീക്ക് മഹ്റിന് അർഹതയുണ്ട്.
രക്ഷാധികാരിയില്ലാത്ത സ്ത്രീകൾക്ക് മുസ്‌ലിം ഭരണാധികാരി രക്ഷാധികാരിയാകുന്നതാണ്. രക്ഷാധികാരി ഇല്ലാത്ത സ്ത്രീകളുടെ കാര്യത്തിലും, രക്ഷാധികാരി തൻ്റെ കീഴിലുള്ള സ്ത്രീയെ വിവാഹം കഴിപ്പിച്ചു നൽകാൻ വിസമ്മതിക്കുന്നുണ്ടെങ്കിൽ അവരുടെ കാര്യത്തിലും ഈ വിധി ബാധകമാണ്.
രക്ഷാധികാരി ഇല്ലാതെ വരുകയോ അദ്ദേഹത്തിന് രക്ഷാധികാരം നിർവ്വഹിക്കാൻ സാധിക്കാതെ വരുകയോ ചെയ്യുമ്പോൾ മുസ്‌ലിം ഭരണാധികാരി രക്ഷാധികാരിയായി മാറുന്നതാണ്. ഖാദിയും ഈ സ്ഥാനത്തിന് അർഹനാകുന്നതാണ്. കാരണം ഇത്തരം വിഷയങ്ങളിൽ ഭരണാധികാരിയുടെ പകരക്കാരനാകാൻ ഖാദിമാർക്ക് സാധിക്കും.
ഒരു സ്ത്രീയുടെ വിവാഹത്തിന് രക്ഷാധികാരി വേണം എന്നു പറയുന്നതിൻ്റെ അർത്ഥം അവൾക്ക് തൻ്റെ വിഷയത്തിൽ യാതൊരു അധികാരവുമില്ല എന്നല്ല. മറിച്ച് അവർക്ക് തൻ്റെ വിവാഹക്കാര്യത്തിൽ അഭിപ്രായം പറയാനുള്ള അവകാശമുണ്ട്. അവളുടെ സമ്മതമില്ലാതെ അവളെ വിവാഹം കഴിപ്പിച്ചു നൽകാൻ രക്ഷാധികാരിക്ക് അനുവാദമില്ല.
വിവാഹം സാധുവാകണമെങ്കിലുള്ള നിബന്ധനകൾ ഇവയാണ്: (1) വിവാഹം കഴിക്കാൻ പോകുന്ന പുരുഷനും സ്ത്രീയും ആരാണെന്നത് വ്യക്തമായി ചൂണ്ടിക്കാണിക്കപ്പെടുകയോ പേരുവിവരങ്ങൾ വ്യക്തമാക്കുകയോ തിരിച്ചറിയാവുന്ന അടയാളങ്ങൾ വിവരിക്കപ്പെടുകയോ വേണം. (2) രണ്ട് പേർക്കും പരസ്പരം വിവാഹം കഴിക്കുന്നതിൽ തൃപ്തിയുണ്ടായിരിക്കണം. (3) സ്ത്രീയുടെ വിവാഹം നിർവ്വഹിച്ചു നൽകുന്നത് അവളുടെ രക്ഷാധികാരിയായിരിക്കണം. (4) വിവാഹക്കരാറിൽ ഏർപ്പെടുന്നതിന് സാക്ഷികളുണ്ടായിരിക്കണം.
വിവാഹം നടത്തി നൽകുന്ന രക്ഷാധികാരിയിൽ പാലിക്കപ്പെട്ടിരിക്കേണ്ട നിബന്ധനകൾ ഇവയാണ്: (1) ബുദ്ധിയുള്ള വ്യക്തിയായിരിക്കണം. (2) പുരുഷനായിരിക്കണം. (3) പ്രായപൂർത്തി എത്തിയിരിക്കണം. (പതിനഞ്ച് വയസ്സ് പൂർത്തിയാവുകയോ സ്ഖലനം സംഭവിക്കുകയോ ചെയ്താൽ ഒരാൾ പ്രായപൂർത്തിയാകുന്നതാണ്.) (4) സ്ത്രീയുടെയും രക്ഷാധികാരിയുടെയും ദീൻ ഒന്നായിരിക്കണം. കാഫിറായ ഒരാൾക്ക് മുസ്‌ലിമായ പുരുഷൻ്റെയോ സ്ത്രീയുടെയോ മേൽ രക്ഷാധികാരമില്ല. കാഫിറായ പുരുഷൻ്റെയോ സ്ത്രീയുടെയോ കാര്യത്തിൽ മുസ്‌ലിമായ ഒരാൾക്കും രക്ഷാധികാരമില്ല. (5) വിവാഹം ചെയ്യപ്പെടുന്ന സ്ത്രീയുടെ ഭാവിയിലെ നന്മ മുന്നിൽ കാണാൻ സാധിക്കുന്ന നീതിബോധവും ധർമനിഷ്ഠയുമുള്ള ആളായിരിക്കണം. (6) വിഡ്ഢിയാണെന്ന് പറയാൻ സാധിക്കാത്ത വിധത്തിൽ, വിവേകമുള്ളവനായിരിക്കണം. വിവാഹത്തിൻ്റെ ഗുണഫലങ്ങളും അനുയോജ്യമായ ബന്ധം തിരിച്ചറിയാനുള്ള കഴിവുള്ളവനുമാകണം.
ഒരു സ്ത്രീയെ വിവാഹം കഴിപ്പിക്കാൻ അർഹതയുള്ള രക്ഷാധികാരികളുടെ സ്ഥാനം പണ്ഡിതന്മാർ കൃത്യമായി ക്രമീകരിച്ചിട്ടുണ്ട്. കൂടുതൽ അടുപ്പമുള്ള ഒരു രക്ഷാധികാരിയെ അയാളേക്കാൾ അകലമുള്ള ഒരു രക്ഷാധികാരി വിവാഹത്തിൻ്റെ കാര്യത്തിൽ മറികടക്കുന്നത് അനുവദനീയമല്ല; അടുപ്പമുള്ളയാളെ ലഭ്യമല്ലെങ്കിലോ അയാളുടെ കാര്യത്തിൽ നിബന്ധനകൾ പൂർണ്ണമല്ലെങ്കിലോ അല്ലാതെ. സ്ത്രീയുടെ രക്ഷാധികാരികളുടെ ക്രമം ഇപ്രകാരമാണ്: പെൺകുട്ടിയുടെ പിതാവ് - അവളുടെ കാര്യം പിതാവ് വസ്വിയ്യത്തായി ഏൽപ്പിച്ച വ്യക്തി - അവളുടെ പിതാവിൻ്റെ പിതാവ് (അവർ എത്ര തലമുറ മുകളിലേക്ക് പോയാലും) - അവളുടെ മകൻ - മകൻ്റെ മക്കൾ (അവർ എത്ര തലമുറ താഴ്ന്നാലും) - അവളുടെ പിതാവും മാതാവും ഒത്ത സഹോദരൻ - പിതാവ് മാത്രം ഒത്ത സഹോദരൻ - സഹോദരങ്ങളുടെ മക്കൾ - അവളുടെ പിതൃവ്യൻ (പിതാവിൻ്റെ പിതാവും മാതാവും ഒത്ത സഹോദരൻ) - അവളുടെ പിതാവിൻ്റെ പിതാവ് മാത്രം ഒത്ത പിതൃവ്യൻ - അവരുടെ മക്കൾ - ശേഷം അനന്തരാവകാശത്തിൽ അവളോട് ഏറ്റവും അടുപ്പമുള്ളവർ ആരാണോ അവർ എന്ന ക്രമത്തിൽ - മുസ്‌ലിം ഭരണാധികാരി, അദ്ദേഹത്തിന് പകരമാകുന്ന ഖാദ്വി എന്നിവർ രക്ഷാധികാരിയില്ലാത്തവരുടെ വിവാഹത്തിൻ്റെ കാര്യത്തിൽ അധികാരമുള്ളവരാണ്.

Attribution

[رواه أبو داود والترمذي وابن ماجه وأحمد]

Categories

Share

Share hadeeth

Sharing options · 0 Total shares

Share

← Back to encyclopedia
Shopping Basket

Loading...