എൻ്റെ അടിമകളേ! അതിക്രമം ഞാൻ എൻ്റെ മേൽ നിഷിദ്ധമാക്കിയിരിക്കുന്നു. അത് നിങ്ങൾക്കിടയിലും ഞാൻ നിഷിദ്ധമാക്കിയിരിക്കുന്നു; അതിനാൽ നിങ്ങൾ പരസ്പരം അതിക്രമം പ്രവർത്തിക്കരുത്.!
Choose an available translation of this Hadeeth
Hadeeth text
അബൂ ദർറ് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി ﷺ അല്ലാഹു പറഞ്ഞതായി അറിയിച്ചു: "എൻ്റെ അടിമകളേ! അതിക്രമം ഞാൻ എൻ്റെ മേൽ നിഷിദ്ധമാക്കിയിരിക്കുന്നു. അത് നിങ്ങൾക്കിടയിലും ഞാൻ നിഷിദ്ധമാക്കിയിരിക്കുന്നു; അതിനാൽ നിങ്ങൾ പരസ്പരം അതിക്രമം പ്രവർത്തിക്കരുത്.! എൻ്റെ അടിമകളേ! നിങ്ങളെല്ലാം വഴിതെറ്റിയവരാണ്; ഞാൻ സന്മാർഗം നൽകിയവരൊഴികെ. അതിനാൽ എന്നോട് നിങ്ങൾ സന്മാർഗം ചോദിക്കുക; ഞാൻ നിങ്ങൾക്ക് സന്മാർഗം നൽകാം. എൻ്റെ അടിമകളേ! നിങ്ങളെല്ലാം വിശപ്പുള്ളവരാണ്; ഞാൻ ഭക്ഷണം നൽകിയവരൊഴികെ. അതിനാൽ എന്നോട് നിങ്ങൾ ഭക്ഷണം ചോദിക്കുക; ഞാൻ നിങ്ങളെ ഭക്ഷിപ്പിക്കാം. എൻ്റെ അടിമകളേ! നിങ്ങളെല്ലാം നഗ്നരാണ്; ഞാൻ വസ്ത്രം ധരിപ്പിച്ചവരൊഴികെ. അതിനാൽ എന്നോട് നിങ്ങൾ വസ്ത്രം ചോദിക്കുക; ഞാൻ നിങ്ങളെ ധരിപ്പിക്കാം. എൻ്റെ അടിമകളേ! നിങ്ങൾ രാത്രിയും പകലുമായി തെറ്റുകൾ ചെയ്തു കൊണ്ടിരിക്കുന്നു; ഞാൻ എല്ലാ പാപങ്ങളും പൊറുത്തു നൽകുന്നവനാണ്. അതിനാൽ എന്നോട് നിങ്ങൾ പാപമോചനം തേടുക; ഞാൻ നിങ്ങൾക്ക് പൊറുത്തു നൽകാം. എൻ്റെ അടിമകളേ! നിങ്ങൾക്ക് എന്നെ ഉപദ്രവമേൽപ്പിക്കുക സാധ്യമല്ല; എനിക്ക് ഉപകാരം എത്തിക്കാനും നിങ്ങൾക്ക് കഴിയില്ല. എൻ്റെ അടിമകളേ! നിങ്ങളിൽ ആദ്യത്തെയാളും അവസാനത്തെയാളും നിങ്ങളിലെ മനുഷ്യരും നിങ്ങളിലെ ജിന്നുകളും നിങ്ങൾക്കിടയിലെ ഏറ്റവും സൂക്ഷ്മതയുള്ള ഹൃദയത്തിൻ്റെ ഉടമയെ പോലെയായിരുന്നാലും എൻ്റെ അധികാരത്തിൽ അത് യാതൊന്നും വർദ്ധിപ്പിക്കുകയില്ല. എൻ്റെ അടിമകളേ! നിങ്ങളിൽ ആദ്യത്തെയാളും അവസാനത്തെയാളും നിങ്ങളിലെ മനുഷ്യരും നിങ്ങളിലെ ജിന്നുകളും നിങ്ങൾക്കിടയിലെ ഏറ്റവും മ്ലേഛമായ ഹൃദയത്തിൻ്റെ ഉടമയെ പോലെയായിരുന്നാലും എൻ്റെ അധികാരത്തിൽ അത് യാതൊരു കുറവും വരുത്തുകയില്ല. എൻ്റെ അടിമകളേ! നിങ്ങളിൽ ആദ്യത്തെയാളും അവസാനത്തെയാളും നിങ്ങളിലെ ജിന്നുകളും മനുഷ്യരുമെല്ലാം ഒരു സ്ഥലത്ത് നിലയുറപ്പിക്കുകയും, അവരെല്ലാം എന്നോട് തേടുകയും, ഓരോ മനുഷ്യർക്കും അവൻ ചോദിച്ചത് ഞാൻ നൽകുകയും ചെയ്താലും എൻ്റെ പക്കലുള്ളതിൽ അത് യാതൊരു കുറവും വരുത്തുകയില്ല; സമുദ്രത്തിൽ പ്രവേശിപ്പിച്ച ഒരു സൂചി അതിൽ കുറവ് വരുത്തുന്നത് പോലെയല്ലാതെ. എൻ്റെ അടിമകളേ! (നിങ്ങൾക്കുള്ളത്) നിങ്ങളുടെ പ്രവർത്തനങ്ങൾ മാത്രമാണ്; ഞാൻ അവ നിങ്ങൾക്കായി ക്ലിപ്തപ്പെടുത്തിയിരിക്കുന്നു. ശേഷം അതിനുള്ള പ്രതിഫലം പൂർണ്ണമായി ഞാൻ നിങ്ങൾക്ക് നൽകുന്നതാണ്. അപ്പോൾ ആർക്കെങ്കിലും നന്മ കണ്ടെത്താൻ കഴിഞ്ഞെങ്കിൽ അവൻ അല്ലാഹുവിനെ സ്തുതിച്ചു കൊള്ളട്ടെ. ആരെങ്കിലും അതല്ലാത്തതാണ് കാണുന്നത് എങ്കിൽ സ്വന്തത്തെയല്ലാതെ അവൻ ആക്ഷേപിക്കേണ്ടതില്ല."
Explanation
അല്ലാഹു അവൻ്റെ അടിമകളുടെ പ്രവർത്തനങ്ങൾ രേഖപ്പെടുത്തുകയും ക്ലിപ്തപ്പെടുത്തുകയും ചെയ്തിരിക്കുന്നു; ശേഷം അന്ത്യനാളിൽ അവർക്ക് അതിനുള്ള പ്രതിഫലം അവൻ പൂർണ്ണമായി നൽകുന്നതാണ്. ആ സന്ദർഭത്തിൽ തൻ്റെ പ്രതിഫലം നല്ലതാണെന്ന് ആരെങ്കിലും കാണുന്നുവെങ്കിൽ അവൻ അല്ലാഹുവിനെ സ്തുതിച്ചു കൊള്ളട്ടെ; അവനാണല്ലോ നന്മ ചെയ്യാൻ വഴിയൊരുക്കിയത്. എന്നാൽ ആരെങ്കിലും തൻ്റെ പ്രതിഫലം നന്മയല്ലാത്തതാണെന്ന് കാണുന്നെങ്കിൽ അവൻ തെറ്റുകൾ ചെയ്യാൻ കൽപ്പിച്ചു കൊണ്ടേയിരുന്ന തൻ്റെ സ്വന്തം മനസ്സിനെയല്ലാതെ മറ്റാരെയും ആക്ഷേപിക്കേണ്ടതില്ല; അവനെ തീരാനഷ്ടത്തിലേക്ക് നയിച്ചത് അതാകുന്നു.
Benefits
അല്ലാഹുവിൻ്റെ അടിമകളിൽ ഏതൊരാൾക്ക് നൽകപ്പെടുന്ന വിജ്ഞാനമോ സന്മാർഗമോ എന്താകട്ടെ, അതെല്ലാം അല്ലാഹു നൽകിയ സൗഭാഗ്യവും അവൻ അവർക്ക് നൽകിയ അറിവുമാണ്.
അല്ലാഹുവിൻ്റെ ഏതൊരു അടിമക്കും ലഭിക്കുന്ന ഏതു നന്മയും അല്ലാഹുവിൻ്റെ ഔദാര്യത്തിൽ നിന്നുള്ളതാണ്. അവർക്ക് നേരിടേണ്ടി വരുന്ന ഏതൊരു തിന്മയും പ്രയാസവും അവൻ്റെ സ്വന്തത്തിൽ നിന്നും ദേഹേഛയുടെ ഭാഗവുമാണ്.
ആരെങ്കിലും നന്മ ചെയ്താൽ അത് അല്ലാഹുവിൻ്റെ അപാരമായ തൗഫീഖ് (ഔദാര്യം) കൊണ്ട് മാത്രമാണ്. അതിനുള്ള പ്രതിഫലവും അല്ലാഹുവിൻ്റെ ഔദാര്യമാണ്. അതിനാൽ സർവ്വ സ്തുതികളും അവന് മാത്രമാണ്. ആരെങ്കിലും മോശം പ്രവർത്തിച്ചുവെങ്കിൽ അതിന് അവൻ തൻ്റെ സ്വന്തത്തെയല്ലാതെ മറ്റാരെയും ആക്ഷേപിക്കേണ്ടതില്ല.
Attribution
Categories
Share hadeeth
Sharing options · 0 Total shares

