افتتاح البرنامج الدعوي السبت القادم، ٩ / ٣ / ١٤٤٨هـ بعد صلاة الفجر مباشرة مسجد محمد بن إبراهيم، الجامعة الإسلامية بالمدينة المنورة فضيلة الشيخ د. هيثم بن محمد سرحان دورة اليوم الواحد، وختم كتاب كل سبت بإذن الله حياكم الله ونفع بكم. افتتاح البرنامج الدعوي السبت القادم، ٩ / ٣ / ١٤٤٨هـ بعد صلاة الفجر مباشرة مسجد محمد بن إبراهيم، الجامعة الإسلامية بالمدينة المنورة فضيلة الشيخ د. هيثم بن محمد سرحان دورة اليوم الواحد، وختم كتاب كل سبت بإذن الله حياكم الله ونفع بكم. افتتاح البرنامج الدعوي السبت القادم، ٩ / ٣ / ١٤٤٨هـ بعد صلاة الفجر مباشرة مسجد محمد بن إبراهيم، الجامعة الإسلامية بالمدينة المنورة فضيلة الشيخ د. هيثم بن محمد سرحان دورة اليوم الواحد، وختم كتاب كل سبت بإذن الله حياكم الله ونفع بكم. افتتاح البرنامج الدعوي السبت القادم، ٩ / ٣ / ١٤٤٨هـ بعد صلاة الفجر مباشرة مسجد محمد بن إبراهيم، الجامعة الإسلامية بالمدينة المنورة فضيلة الشيخ د. هيثم بن محمد سرحان دورة اليوم الواحد، وختم كتاب كل سبت بإذن الله حياكم الله ونفع بكم. افتتاح البرنامج الدعوي السبت القادم، ٩ / ٣ / ١٤٤٨هـ بعد صلاة الفجر مباشرة مسجد محمد بن إبراهيم، الجامعة الإسلامية بالمدينة المنورة فضيلة الشيخ د. هيثم بن محمد سرحان دورة اليوم الواحد، وختم كتاب كل سبت بإذن الله حياكم الله ونفع بكم. افتتاح البرنامج الدعوي السبت القادم، ٩ / ٣ / ١٤٤٨هـ بعد صلاة الفجر مباشرة مسجد محمد بن إبراهيم، الجامعة الإسلامية بالمدينة المنورة فضيلة الشيخ د. هيثم بن محمد سرحان دورة اليوم الواحد، وختم كتاب كل سبت بإذن الله حياكم الله ونفع بكم. افتتاح البرنامج الدعوي السبت القادم، ٩ / ٣ / ١٤٤٨هـ بعد صلاة الفجر مباشرة مسجد محمد بن إبراهيم، الجامعة الإسلامية بالمدينة المنورة فضيلة الشيخ د. هيثم بن محمد سرحان دورة اليوم الواحد، وختم كتاب كل سبت بإذن الله حياكم الله ونفع بكم. افتتاح البرنامج الدعوي السبت القادم، ٩ / ٣ / ١٤٤٨هـ بعد صلاة الفجر مباشرة مسجد محمد بن إبراهيم، الجامعة الإسلامية بالمدينة المنورة فضيلة الشيخ د. هيثم بن محمد سرحان دورة اليوم الواحد، وختم كتاب كل سبت بإذن الله حياكم الله ونفع بكم.
#3636[صحيح]
HadeethEnc · 1.34.0

എൻ്റെ അടിമക്ക് എന്നെ കുറിച്ചുള്ള ധാരണയിലാണ് ഞാനുണ്ടാവുക. അവൻ എന്നെ സ്മരിക്കുമ്പോഴെല്ലാം ഞാൻ അവനോടൊപ്പമുണ്ടാകും

Available translations

Choose an available translation of this Hadeeth

01

Hadeeth text

അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: "അല്ലാഹു പറഞ്ഞിരിക്കുന്നു: "എൻ്റെ അടിമക്ക് എന്നെ കുറിച്ചുള്ള ധാരണയിലാണ് ഞാനുണ്ടാവുക. അവൻ എന്നെ സ്മരിക്കുമ്പോഴെല്ലാം ഞാൻ അവനോടൊപ്പമുണ്ടാകും. അവൻ്റെ മനസ്സിൽ അവൻ എന്നെ സ്മരിച്ചാൽ ഞാൻ അവനെയും സ്മരിക്കുന്നതാണ്. അവൻ ഒരു കൂട്ടമാളുകൾക്കിടയിൽ എന്നെ സ്മരിച്ചാൽ അതിനേക്കാൾ നല്ല ഒരു സംഘത്തിൽ ഞാൻ അവനെ സ്മരിക്കുന്നതാണ്. അവൻ എന്നിലേക്ക് ഒരു ചാൺ അടുത്താൽ ഞാൻ അവനിലേക്ക് ഒരു മുഴം അടുക്കുന്നതാണ്. അവൻ എന്നിലേക്ക് ഒരു മുഴം അടുത്താൽ ഞാൻ അവനിലേക്ക് ഒരു 'ബാഅ്' അടുക്കുന്നതാണ്. അവൻ എന്നിലേക്ക് നടന്നു വന്നാൽ ഞാൻ അവനിലേക്ക് ഓടിച്ചെല്ലുന്നതാണ്."
02

Explanation

ഖുദ്സിയായ ഈ ഹദീഥിൽ അല്ലാഹു പറഞ്ഞതായി നബി -ﷺ- അറിയിക്കുന്നു:

ഞാൻ എൻ്റെ അടിമക്ക്
അവന് എന്നെ
കുറിച്ചുള്ള ധാരണ എങ്ങനെയാണോ അങ്ങനെയായിരിക്കും. അവന് എന്നെ കുറിച്ചുള്ള വിചാരത്തിൻ്റെ അടിസ്ഥാനത്തിലായിരിക്കും ഞാൻ അവനെ പരിഗണിക്കുക. അല്ലാഹുവിലുള്ള പ്രതീക്ഷയും അവൻ മാപ്പു നൽകുമെന്ന വിചാരവുമാണ് അവനുള്ളത് എങ്കിൽ ആ പ്രതീക്ഷ പ്രകാരമായിരിക്കും ഞാൻ പ്രവർത്തിക്കുക. അതല്ലാത്തതാണെങ്കിൽ അങ്ങനെയും.
അവൻ എന്നെ സ്മരിച്ചാൽ അവൻ്റെ മേൽ കരുണ ചൊരിഞ്ഞു കൊണ്ടും, അവനെ നേർവഴിയിലേക്ക് നയിച്ചു കൊണ്ടും, അവനെ കാത്തു കൊണ്ടും അവന് പിന്തുണ നൽകിക്കൊണ്ടും ഞാൻ അവനോടൊപ്പമുണ്ടായിരിക്കും.

അവൻ ഏകാന്തനായി എന്നെ സ്മരിക്കുകയും, തസ്ബീഹും തഹ്‌ലീലും മറ്റുമായി എന്നെ ഓർക്കുകയും ചെയ്താൽ അവനെ ഞാനും സ്മരിക്കുന്നതാണ്.

അവൻ ഒരു സംഘം ആളുകൾക്കിടയിൽ എന്നെ സ്മരിച്ചാൽ അവരേക്കാൾ എണ്ണത്തിൽ കൂടുതലും നന്മയുള്ളവരുമായ ഒരു സംഘത്തിൽ ഞാൻ അവനെ സ്മരിക്കുന്നതാണ്.

ആരെങ്കിലും അല്ലാഹുവിനോട് ഒരു ചാൺ അടുത്താൽ അല്ലാഹു അവന് വർദ്ധിപ്പിച്ചു നൽകുകയും, അവനിലേക്ക് ഒരു മുഴം അടുക്കുകയും ചെയ്യുന്നതാണ്.

ആരെങ്കിലും ഒരു മുഴം അല്ലാഹുവിലേക്ക് അടുത്താൽ അല്ലാഹു അവനിലേക്ക് ഒരു 'ബാഅ്' അടുക്കുന്നതാണ്. ഒരാൾ രണ്ട് കൈകളും തന്റെ രണ്ടു ഭാഗത്തേക്ക് നീട്ടിപ്പിടിച്ചാൽ ഒരു കൈയിൻ്റെ അറ്റം മുതൽ മറ്റേ കൈയിൻ്റെ അറ്റം വരെയുള്ള അകലമാണ് ഒരു 'ബാഅ്'.

അല്ലാഹുവിലേക്ക് നടന്നു കൊണ്ടാണ് അവൻ അടുക്കുന്നത് എങ്കിൽ അവനിലേക്ക് അല്ലാഹു ഓടിയടുക്കുന്നതാണ്.

അല്ലാഹുവിനെ അനുസരിച്ചു കൊണ്ടും അവനിലേക്ക് തിരിഞ്ഞു കൊണ്ടും ഒരടിമ അവൻ്റെ സാമീപ്യം അന്വേഷിച്ചാൽ അല്ലാഹു അവൻ്റെ പ്രവർത്തനത്തിന് അതേ രീതിയിൽ പ്രതിഫലം നൽകുകയും, അവനിലേക്കുള്ള അടുപ്പം അധികരിപ്പിക്കുകയും ചെയ്യുന്നതാണ്.

ഒരു മുഅ്മിനിന് അല്ലാഹുവിനോടുള്ള അടിമത്വത്തിൽ എത്രമാത്രം പൂർണ്ണതയുണ്ടാകുന്നോ, അത്രമാത്രം അല്ലാഹു അവനിലേക്ക് അടുക്കുന്നതാണ്. മനുഷ്യൻ്റെ പ്രവർത്തനത്തേക്കാളും പ്രയത്നത്തേക്കാളും അധികമാണ് അല്ലാഹുവിൻ്റെ ഔദാര്യവും പ്രതിഫലവും. ചുരുക്കത്തിൽ മനുഷ്യൻ്റെ നന്മകളേക്കാൾ എണ്ണത്തിലും കനത്തിലും മുന്നിട്ടുനിൽക്കുന്നത് അല്ലാഹുവിൻ്റെ പ്രതിഫലം തന്നെ!

അല്ലാഹുവിൽ വിശ്വസിക്കുന്ന മുഅ്മിൻ -അല്ലാഹുവിനെ അവൻ കണ്ടുമുട്ടുന്നത് വരെ- അല്ലാഹുവിനെ കുറിച്ച് നല്ല വിചാരം പുലർത്തുകയും, നന്മ പ്രവർത്തിക്കുകയും, അതിലേക്ക് ധൃതി കൂട്ടുകയും ചെയ്തു കൊണ്ടിരിക്കും.
03

Benefits

അല്ലാഹു പറഞ്ഞതായി നബി ﷺ അറിയിക്കുന്ന ഹദീഥുകളിൽ പെട്ടതാണ് ഈ ഹദീഥ്. 'ഖുദ്സിയായ ഹദീഥ്' 'ഹദീഥ് ഇലാഹി' എന്നൊക്കെയാണ് ഇതിനെ വിശേഷിപ്പിക്കാറുള്ളത്. പദവും ആശയവും അല്ലാഹുവിൽ നിന്ന് തന്നെയുള്ള ഹദീസുകളാണ് ഖുദ്‌സിയ്യായ ഹദീസുകൾ. എന്നാൽ വിശുദ്ധ ഖുർആനിന് പറയപ്പെട്ടത് പോലുള്ള പ്രത്യേകമായ ശ്രേഷ്ഠതകളും പ്രതിഫലങ്ങളും ഈ ഹദീഥുകൾക്ക് പറയാവതല്ല; ഖുർആനിൻ്റെ കേവല പാരായണം തന്നെ ആരാധനയാണ് എന്നതും, പാരായണത്തിന് മുൻപ് വുദൂഅ് ചെയ്യണമെന്നതും, ഖുർആൻ പോലെ മറ്റൊന്ന് കൊണ്ടുവരാമോ എന്ന വെല്ലുവിളിയും മറ്റുമെല്ലാം ഖുർആനിൻ്റെ മാത്രം പ്രത്യേകതകളാണ്.
ഇമാം ആജുരി -رَحِمَهُ اللَّهُ- പറയുന്നു: "അല്ലാഹു അവനെ കുറിച്ച് വിശേഷിപ്പിച്ചതു പോലെയും, അവൻ്റെ റസൂൽ -ﷺ- അല്ലാഹുവിനെ വിശേഷിപ്പിച്ചതു പോലെയും, നബി -ﷺ- യുടെ അനുചരന്മാരായ സ്വഹാബികൾ അല്ലാഹുവിനെ വിശേഷിപ്പിച്ചതു പോലെയും അല്ലാഹുവിൻ്റെ വിശേഷണങ്ങൾ വിവരിക്കുക എന്നതാണ് സത്യത്തിൻ്റെ മാർഗത്തിലുള്ളവരുടെ നിലപാട്. ദീൻ പിൻപറ്റുക എന്നത് മാർഗമായി സ്വീകരിക്കുകയും, പുതിയ മാർഗങ്ങൾ നിർമ്മിച്ചുണ്ടാക്കാതിരിക്കുകയും ചെയ്ത പണ്ഡിതന്മാരുടെ വഴി അതാണ്." അതിനാൽ അല്ലാഹു അവനുള്ളതായി സ്ഥിരീകരിച്ച അവൻ്റെ നാമങ്ങളും വിശേഷണങ്ങളും 'തഹ്‌രീഫ്', 'തഅ്ത്വീൽ', 'തക്‌യീഫ്', 'തംഥീൽ' എന്നിവയിൽ നിന്ന് മുക്തമായി സ്ഥിരീകരിക്കുകയാണ് അഹ്‌ലുസ്സുന്നത്തി വൽ ജമാഅഃ ചെയ്തിട്ടുള്ളത്. അല്ലാഹു അവനെ കുറിച്ച് നിഷേധിച്ചു പറഞ്ഞവ അല്ലാഹുവിനില്ല എന്ന് നിഷേധിക്കുകയും, നിഷേധമോ സ്ഥിരീകരണമോ വന്നിട്ടില്ലാത്ത വിഷയങ്ങളിൽ നിശബ്ദത പാലിക്കുകയും ചെയ്യുന്നവരുമാണ് അവർ. അല്ലാഹു പറയുന്നു: "അല്ലാഹുവിനെ പോലെ യാതൊന്നുമില്ല. അവൻ എല്ലാം കേൾക്കുന്നവനും എല്ലാം കാണുന്നവനുമാകുന്നു."
അല്ലാഹുവിനെ കുറിച്ചുള്ള നല്ല വിചാരത്തോടൊപ്പം സൽകർമ്മങ്ങളും നിർബന്ധമായും ഉണ്ടായിരിക്കണം. ഹസനുൽ ബസ്വരി -رَحِمَهُ اللَّهُ- പറയുന്നു: (അല്ലാഹുവിലും റസൂലിലും) വിശ്വസിച്ച ഒരാൾ തൻ്റെ റബ്ബിനെ കുറിച്ച് നല്ല വിചാരമുള്ളവനായിരിക്കും; അതിനാൽ അവൻ തൻ്റെ പ്രവർത്തനം നന്നാക്കുന്നതാണ്. എന്നാൽ ഒരു ദുർമാർഗി തൻ്റെ റബ്ബിനെ കുറിച്ച് മോശം വിചാരമുള്ളവനായിരിക്കും. അതിനാൽ അവൻ തൻ്റെ പ്രവർത്തനവും മോശമാക്കും.
ഖുർത്വുബി -رَحِمَهُ اللَّهُ- പറയുന്നു: "എൻ്റെ അടിമക്ക് ഞാൻ എന്നെ കുറിച്ചുള്ള വിചാരത്തിലായിരിക്കും" എന്നതിൻ്റെ ഉദ്ദേശ്യം തൻ്റെ പ്രാർത്ഥനക്ക് അല്ലാഹു ഉത്തരം നൽകുന്നതാണ് എന്നും, തൻ്റെ തൗബ അല്ലാഹു സ്വീകരിക്കുന്നതാണ് എന്നും, തൻ്റെ പശ്ചാത്താപത്തിലൂടെ അല്ലാഹു തനിക്ക് പൊറുത്തു തരുന്നതാണ് എന്നും, തൻ്റെ ആരാധനകൾ അവയുടെ നിബന്ധന പാലിച്ചു കൊണ്ട് ചെയ്താൽ അല്ലാഹു അവൻ്റെ വാഗ്ദാനം പാലിച്ചു കൊണ്ട് തനിക്ക് പ്രതിഫലം നൽകുന്നതാണ് എന്നുമെല്ലാമുള്ള അടിമയുടെ പ്രതീക്ഷയാണെന്ന് ചിലർ അഭിപ്രായപ്പെട്ടിട്ടുണ്ട്. അതിനാൽ അല്ലാഹു തൻ്റെ പ്രവർത്തനങ്ങൾ സ്വീകരിക്കുമെന്നും തനിക്ക് പൊറുത്തു തരുമെന്നുമുള്ള ഉറച്ച വിശ്വാസത്തോടെ തൻ്റെ മേലുള്ള ബാധ്യതകൾ നിറവേറ്റാൻ ഓരോ മനുഷ്യനും ശ്രദ്ധിക്കേണ്ടതുണ്ട്. കാരണം അല്ലാഹു നൽകിയ വാഗ്ദാനമാണത്; അവൻ തൻ്റെ വാഗ്ദാനം ഒരിക്കലും ലംഘിക്കുന്നതല്ല. എന്നാൽ അല്ലാഹു തൻ്റെ പ്രവർത്തനങ്ങൾ സ്വീകരിക്കുകയില്ലെന്നോ തനിക്ക് അവ പ്രയോജനം ചെയ്യില്ലെന്നോ ഉള്ള ധാരണയാണ് ഒരാൾക്കുള്ളത് എങ്കിൽ അവൻ അല്ലാഹുവിൻ്റെ കാരുണ്യത്തിൽ നിന്ന് നിരാശയടഞ്ഞിരിക്കുന്നു. അതാകട്ടെ, വൻപാപങ്ങളിൽ പെട്ട തിന്മയാണ്. ആരെങ്കിലും ഈ അവസ്ഥയിലായി മരണപ്പെട്ടാൽ അവൻ തൻ്റെ ധാരണയിലേക്ക് തന്നെ ഏൽപ്പിക്കപ്പെടുന്നതാണ്. ഹദീഥിൻ്റെ ചില നിവേദനങ്ങളിൽ വന്നത് ഇങ്ങനെയാണ്: "അതുകൊണ്ട് എൻ്റെ അടിമ എന്നെ കുറിച്ച് അവൻ ഉദ്ദേശിക്കുന്നത് വിചാരിച്ചു കൊള്ളട്ടെ." എന്നാൽ തിന്മകളിൽ തുടർന്നു കൊണ്ട് അല്ലാഹു തനിക്ക് പൊറുത്തു നൽകുന്നതാണെന്ന് ആരെങ്കിലും ധരിക്കുന്നുണ്ട് എങ്കിൽ അത് അല്ലാഹുവിനെ കുറിച്ചുള്ള അജ്ഞതയും, ആത്മവഞ്ചനയും മാത്രമാണ്."
നാവു കൊണ്ടും മനസ്സു കൊണ്ടും അല്ലാഹുവിനെ കുറിച്ചുള്ള സ്മരണ അധികരിപ്പിക്കാനുള്ള പ്രേരണയും പ്രോത്സാഹനവും. തൻ്റെ മനസ്സിലും ഹൃദയത്തിലും അല്ലാഹുവിനോട് ഭയമുണ്ടായിരിക്കുകയും അവൻ്റെ മഹത്വവും അവനോടുള്ള ബാധ്യതയും സ്മരിക്കുകയും, അവനിൽ പ്രതീക്ഷ വെക്കുകയും അവന്റെ മഹത്വത്തെ വാഴ്ത്തുകയും അവനെ ആരെക്കാളും സ്നേഹിക്കുകയും, അവനെ കുറിച്ച് നല്ലത് മാത്രം വിചാരിക്കുകയും പ്രവർത്തനങ്ങൾ അവന് മാത്രം നിഷ്കളങ്കമാക്കി കൊണ്ട് നിർവ്വഹിക്കുകയും ചെയ്യുക. നാവ് കൊണ്ട് അല്ലാഹുവിനെ സ്മരിക്കുകയും -സുബ്ഹാനല്ലാഹ്, അൽഹംദുലില്ലാഹ്, ലാ ഇലാഹ ഇല്ലല്ലാഹ്, അല്ലാഹു അക്ബർ, ലാ ഹൗല വലാ ഖുവ്വത ഇല്ലാ ബില്ലാഹ്- എന്നിങ്ങനെയുള്ള ദിക്റുകൾ അധികരിപ്പിക്കുകയും ചെയ്യുക.
ഇബ്നു അബീ ജംറ -رَحِمَهُ اللَّهُ- പറയുന്നു: "ആരെങ്കിലും അല്ലാഹുവിനെ ഭയന്നു കൊണ്ട് അവനെ സ്മരിച്ചാൽ അല്ലാഹു അവന് നിർഭയത്വം ഏകുന്നതാണ്. ഒറ്റപ്പെട്ട അവസ്ഥയിൽ അല്ലാഹുവിനെ സ്മരിച്ചാൽ അല്ലാഹു അവന് ആശ്വാസം പകരുന്നതുമാണ്."
ഹദീഥിൽ മൂന്ന് അളവുകൾ വന്നിട്ടുണ്ട്. ശിബ്ർ (ചാൺ): കൈപ്പത്തി വിരിച്ചു പിടിച്ചാൽ ചെറുവിരലിൻ്റെ അറ്റം മുതൽ തള്ളവിരലിൻ്റെ അറ്റം വരെയുള്ള ദൂരമാണ് ചാണ് എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്. ദിറാഅ് (മുഴം): നടുവിരലിൻ്റെ അറ്റം മുതൽ കൈമുട്ടു വരെയുള്ള ദൂരമാണ് മുഴം എന്നത് കൊണ്ട് ഉദ്ദേശ്യം. ബാഅ് : രണ്ട് കൈകളും നെഞ്ചളവും ഉൾക്കൊള്ളുന്ന ദൂരമാണ് മാറളവ്; നാല് ചാണാണ് ഒരു ബാഅ്.

Attribution

[متفق عليه]

Categories

Share

Share hadeeth

Sharing options · 0 Total shares

Share

← Back to encyclopedia
Shopping Basket

Loading...