افتتاح البرنامج الدعوي السبت القادم، ٩ / ٣ / ١٤٤٨هـ بعد صلاة الفجر مباشرة مسجد محمد بن إبراهيم، الجامعة الإسلامية بالمدينة المنورة فضيلة الشيخ د. هيثم بن محمد سرحان دورة اليوم الواحد، وختم كتاب كل سبت بإذن الله حياكم الله ونفع بكم. افتتاح البرنامج الدعوي السبت القادم، ٩ / ٣ / ١٤٤٨هـ بعد صلاة الفجر مباشرة مسجد محمد بن إبراهيم، الجامعة الإسلامية بالمدينة المنورة فضيلة الشيخ د. هيثم بن محمد سرحان دورة اليوم الواحد، وختم كتاب كل سبت بإذن الله حياكم الله ونفع بكم. افتتاح البرنامج الدعوي السبت القادم، ٩ / ٣ / ١٤٤٨هـ بعد صلاة الفجر مباشرة مسجد محمد بن إبراهيم، الجامعة الإسلامية بالمدينة المنورة فضيلة الشيخ د. هيثم بن محمد سرحان دورة اليوم الواحد، وختم كتاب كل سبت بإذن الله حياكم الله ونفع بكم. افتتاح البرنامج الدعوي السبت القادم، ٩ / ٣ / ١٤٤٨هـ بعد صلاة الفجر مباشرة مسجد محمد بن إبراهيم، الجامعة الإسلامية بالمدينة المنورة فضيلة الشيخ د. هيثم بن محمد سرحان دورة اليوم الواحد، وختم كتاب كل سبت بإذن الله حياكم الله ونفع بكم. افتتاح البرنامج الدعوي السبت القادم، ٩ / ٣ / ١٤٤٨هـ بعد صلاة الفجر مباشرة مسجد محمد بن إبراهيم، الجامعة الإسلامية بالمدينة المنورة فضيلة الشيخ د. هيثم بن محمد سرحان دورة اليوم الواحد، وختم كتاب كل سبت بإذن الله حياكم الله ونفع بكم. افتتاح البرنامج الدعوي السبت القادم، ٩ / ٣ / ١٤٤٨هـ بعد صلاة الفجر مباشرة مسجد محمد بن إبراهيم، الجامعة الإسلامية بالمدينة المنورة فضيلة الشيخ د. هيثم بن محمد سرحان دورة اليوم الواحد، وختم كتاب كل سبت بإذن الله حياكم الله ونفع بكم. افتتاح البرنامج الدعوي السبت القادم، ٩ / ٣ / ١٤٤٨هـ بعد صلاة الفجر مباشرة مسجد محمد بن إبراهيم، الجامعة الإسلامية بالمدينة المنورة فضيلة الشيخ د. هيثم بن محمد سرحان دورة اليوم الواحد، وختم كتاب كل سبت بإذن الله حياكم الله ونفع بكم. افتتاح البرنامج الدعوي السبت القادم، ٩ / ٣ / ١٤٤٨هـ بعد صلاة الفجر مباشرة مسجد محمد بن إبراهيم، الجامعة الإسلامية بالمدينة المنورة فضيلة الشيخ د. هيثم بن محمد سرحان دورة اليوم الواحد، وختم كتاب كل سبت بإذن الله حياكم الله ونفع بكم.
#3272[صحيح]
HadeethEnc · 1.34.0

എൻ്റെ ആത്മാവ് ആരുടെ കയ്യിലാണോ, അവൻ തന്നെ സത്യം! ഈ സമുദായത്തിൽ പെട്ട ഏതൊരാൾ - അവൻ യഹൂദനോ ക്രൈസ്തവനോ ആകട്ടെ -; അവൻ എന്നെ കുറിച്ച് കേൾക്കുകയും, ശേഷം ഞാൻ അയക്കപ്പെട്ട കാര്യത്തിൽ (ഇസ്ലാമിൽ) വിശ്വസിക്കാതെ മരണപ്പെടുകയും ചെയ്തുവെങ്കിൽ അവൻ നരകക്കാരിൽ പെട്ടവനാകാതിരിക്കുകയില്ല

Available translations

Choose an available translation of this Hadeeth

01

Hadeeth text

അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നു: "എൻ്റെ ആത്മാവ് ആരുടെ കയ്യിലാണോ, അവൻ തന്നെ സത്യം! ഈ സമുദായത്തിൽ പെട്ട ഏതൊരാൾ - അവൻ യഹൂദനോ ക്രൈസ്തവനോ ആകട്ടെ -; അവൻ എന്നെ കുറിച്ച് കേൾക്കുകയും, ശേഷം ഞാൻ അയക്കപ്പെട്ട കാര്യത്തിൽ (ഇസ്ലാമിൽ) വിശ്വസിക്കാതെ മരണപ്പെടുകയും ചെയ്തുവെങ്കിൽ അവൻ നരകക്കാരിൽ പെട്ടവനാകാതിരിക്കുകയില്ല."
02

Explanation

അല്ലാഹുവിൻ്റെ പേരിൽ ശപഥം ചെയ്തു കൊണ്ട് നബി -ﷺ- അറിയിക്കുന്നു; അവിടുത്തെ കുറിച്ച് ഈ ഉമ്മത്തിൽ പെട്ട യഹൂദനോ നസ്വറാനിയോ മറ്റേതെങ്കിലും മതത്തിൽ പെട്ടവനോ കേൾക്കുകയും, നബി -ﷺ- യുടെ പ്രബോധനം അവന് എത്തിച്ചേരുകയും, ശേഷം അവിടുത്തെ വിശ്വസിക്കാതെ അവൻ മരണപ്പെടുകയും ചെയ്താൽ അയാൾ ശാശ്വതനായി നരകശിക്ഷ അനുഭവിക്കേണ്ടി വരുന്നവരിൽ ഉൾപ്പെടാതിരിക്കുകയില്ല.
03

Benefits

നബി -ﷺ- യുടെ പ്രബോധനവും, അവിടുത്തെ പിൻപറ്റുന്നത് നിർബന്ധമാണ് എന്നതും സർവ്വ ലോകർക്കും ബാധകമാണ്. അവിടുത്തേക്ക് മുൻപുള്ള എല്ലാ മതവിധികളും നബി -ﷺ- യുടെ ആഗമനത്തോടെ ദുർബലപ്പെട്ടിരിക്കുന്നു.
ആരെങ്കിലും മുഹമ്മദ് നബി -ﷺ- യെ നിഷേധിക്കുകയാണെങ്കിൽ, മറ്റെല്ലാ ദൂതന്മാരിലും അല്ലാഹുവിൻ്റെ പ്രവാചകന്മാരിലും താൻ വിശ്വസിച്ചിരിക്കുന്നു എന്ന് അവൻ അവകാശവാദം മുഴക്കുന്നത് കൊണ്ട് ഒരു പ്രയോജനവുമില്ല. അല്ലാഹു ആ നബിമാരുടെയെല്ലാം മേൽ അവൻ്റെ സ്വലാത്ത് വർഷിക്കുമാറാകട്ടെ!
ആരെങ്കിലും നബി -ﷺ- യെ കുറിച്ച് കേൾക്കാതിരിക്കുകയോ, ഇസ്‌ലാമിക പ്രബോധനം അവന് എത്തിച്ചേരാതിരിക്കുകയോ ആണെങ്കിൽ അത്തരക്കാർ ഒഴിവ്കഴിവ് നൽകപ്പെട്ടവരാണ്. പരലോകത്ത് അവൻ്റെ കാര്യം അല്ലാഹുവിൻ്റെ തീരുമാനം പോലെയായിരിക്കും.
ആത്മാവ് തൊണ്ടക്കുഴിയിൽ എത്തിയിട്ടില്ലെങ്കിൽ മരണത്തിന് തൊട്ടുമുൻപ് ഇസ്‌ലാം സ്വീകരിക്കുന്നത് പോലും അവന് ഉപകാരപ്പെടുന്നതാണ്; അതിനി കടുത്ത രോഗം ബാധിച്ച സ്ഥിതിയിലാണെങ്കിലും.
അവിശ്വാസികളുടെ മതം - യഹൂദ ക്രൈസ്തവ മതമായാലും - ശരിയാണെന്ന് വാദിക്കുന്നത് (ഇസ്‌ലാമിൽ നിന്ന് പുറത്തു പോകാൻ കാരണമാകുന്ന) കുഫ്റാണ്.
യഹൂദരെയും നസ്വാറാക്കളെയും ഹദീഥിൽ പരാമർശിച്ചത് മറ്റുള്ളവരിലേക്ക് സൂചനയായി കൊണ്ടാണ്. കാരണം യഹൂദർക്കും നസ്വാറാക്കൾക്കും അല്ലാഹുവിൽ നിന്നുള്ള വേദഗ്രന്ഥം ലഭിച്ചിട്ടുണ്ട്. എന്നിട്ടും അവരുടെ കാര്യം ഇപ്രകാരമാണെങ്കിൽ അവർക്ക് പുറമെയുള്ള -വേദം നൽകപ്പെടാത്തവരുടെ കാര്യം- എന്തു കൊണ്ടും ഇപ്രകാരം തന്നെയായിരിക്കും. അതിനാൽ അവരെല്ലാം നബി -ﷺ- യുടെ മതമായ ഇസ്‌ലാമിൽ പ്രവേശിക്കുക എന്നതും, അവിടുത്തെ അനുസരിക്കുക എന്നതും നിർബന്ധമാണ്.

Attribution

[رواه مسلم]

Categories

Share

Share hadeeth

Sharing options · 0 Total shares

Share

← Back to encyclopedia
Shopping Basket

Loading...