തീർച്ചയായും അല്ലാഹു അവൾക്ക് അക്കാരണത്താൽ സ്വർഗം നിർബന്ധമാക്കിയിരിക്കുന്നു; അല്ലെങ്കിൽ നരകത്തിൽ നിന്ന് അവളെ അക്കാരണത്താൽ മോചിപ്പിച്ചിരിക്കുന്നു
Choose an available translation of this Hadeeth
Hadeeth text
മുഅ്മീനീങ്ങളുടെ മാതാവ്, ആഇശ -رَضِيَ اللَّهُ عَنْهَا- നിവേദനം: ഒരിക്കൽ ദരിദ്രയായ ഒരു സ്ത്രീ എൻ്റെ അരികിൽ അവളുടെ രണ്ട് പെൺകുട്ടികളെയും വഹിച്ചു കൊണ്ട് വന്നു. ഞാൻ അവൾക്ക് മൂന്ന് ഈത്തപ്പഴങ്ങൾ കൊടുത്തു. അപ്പോൾ അവൾ അതിൽ നിന്ന് ഓരോ ഈത്തപ്പഴം വീതം തൻ്റെ രണ്ട് മക്കൾക്കും കൊടുത്തു. പിന്നീട് അവൾ (ബാക്കിയുള്ള) ഈത്തപ്പഴം ഭക്ഷിക്കാനായി തൻ്റെ വായിലേക്ക് ഉയർത്തി; അപ്പോൾ അവളുടെ രണ്ട് കുട്ടികളും ഭക്ഷിക്കാനായി അത് അവളോട് ആവശ്യപ്പെട്ടു; അവൾ താൻ ഭക്ഷിക്കാൻ ഉദ്ദേശിച്ച ആ ഈത്തപ്പഴം രണ്ടായി പിളർത്തി അവർക്ക് രണ്ടു പേർക്കും വീതം വെച്ചു നൽകി. അവളുടെ ഈ പ്രവർത്തി എന്നെ ഏറെ വിസ്മയിപ്പിച്ചു. അക്കാര്യം നബി -ﷺ- യോട് ഞാൻ പറഞ്ഞപ്പോൾ അവിടുന്ന് പറഞ്ഞു: "തീർച്ചയായും അല്ലാഹു അവൾക്ക് അക്കാരണത്താൽ സ്വർഗം നിർബന്ധമാക്കിയിരിക്കുന്നു; അല്ലെങ്കിൽ നരകത്തിൽ നിന്ന് അവളെ അക്കാരണത്താൽ മോചിപ്പിച്ചിരിക്കുന്നു."
Explanation
Benefits
മാതാക്കൾക്ക് അവരുടെ മക്കളോടുള്ള അതിയായ കാരുണ്യവും, അവരെ നഷ്ടപ്പെടുമോ എന്ന ശക്തമായ ഭയവും ഈ സംഭവം ബോധ്യപ്പെടുത്തുന്നുണ്ട്.
സ്വന്തത്തേക്കാൾ മറ്റുള്ളവരുടെ ആവശ്യങ്ങൾ പരിഗണിക്കുന്നതും, ചെറിയവരോട് കരുണ കാണിക്കുന്നതും, പെൺമക്കളോട് കൂടുതൽ നന്മയും സൗമ്യതയും പുലർത്തുന്നതുമെല്ലാം സ്വർഗപ്രവേശനത്തിനും നരകമോചനത്തിനും കാരണമാകുന്ന പ്രവർത്തികളാണ്.
ദാനധർമം നൽകാൻ വളരെ കുറച്ചു മാത്രമേ കയ്യിലുള്ളൂ എന്നത് കൊണ്ട് അതിൽ നിന്ന് പിന്നോട്ടു നിൽക്കരുത്. മറിച്ച്, എത്ര കുറവാണെങ്കിലും കൂടുതലാണെങ്കിലും സാധ്യമാകുന്നത് ദാനമായി നൽകാനാണ് ശ്രമിക്കേണ്ടത്.
നബി -ﷺ- യുടെ വീട്ടുകാരുടെ സ്ഥിതി എന്തായിരുന്നു എന്നതും, അവരുടെ ജീവിതം എപ്രകാരമായിരുന്നു എന്നതും ഈ ഹദീഥിൽ നിന്ന് മനസ്സിലാക്കാവുന്നതാണ്; ഒന്നോ രണ്ടോ മൂന്നോ ഈത്തപ്പഴമല്ലാതെ അവരുടെ വീട്ടിൽ ഭക്ഷിക്കാൻ യാതൊന്നുമുണ്ടായിരുന്നില്ല.
Attribution
Categories
Share hadeeth
Sharing options · 0 Total shares

