നേർച്ച നേരുന്നത് നബി -ﷺ- വിലക്കുകയുണ്ടായി. അവിടുന്ന് പറഞ്ഞു: "അത് യാതൊരു നന്മയും കൊണ്ടുവരുന്നില്ല. പിശുക്കൻ്റെ (സമ്പത്ത്) അതിലൂടെ പുറത്തു കൊണ്ടുവരപ്പെടുക മാത്രമേ ചെയ്യുന്നുള്ളൂ
Choose an available translation of this Hadeeth
Hadeeth text
അബ്ദുല്ലാഹി ബ്നു ഉമർ -رَضِيَ اللَّهُ عَنْهُمَا- നിവേദനം: നേർച്ച നേരുന്നത് നബി -ﷺ- വിലക്കുകയുണ്ടായി. അവിടുന്ന് പറഞ്ഞു: "അത് യാതൊരു നന്മയും കൊണ്ടുവരുന്നില്ല. പിശുക്കൻ്റെ (സമ്പത്ത്) അതിലൂടെ പുറത്തു കൊണ്ടുവരപ്പെടുക മാത്രമേ ചെയ്യുന്നുള്ളൂ."
Explanation
Benefits
നേർച്ച വിലക്കാനുള്ള കാരണം നബി -ﷺ- വ്യക്തമാക്കിയിരിക്കുന്നു. അവിടുന്ന് പറഞ്ഞു: "നേർച്ച ഒരു നന്മയും കൊണ്ടുവരുന്നില്ല." കാരണം അല്ലാഹുവിൻ്റെ വിധിയിൽ യാതൊരു മാറ്റവും നേർച്ച കൊണ്ട് ഉണ്ടാവുകയില്ല. നേർച്ച നേർന്നവൻ തൻ്റെ ആവശ്യം നടന്നത് ഈ നേർച്ച കാരണത്താലാണെന്ന് ധരിക്കാനുള്ള സാധ്യതയുമുണ്ട്. അല്ലാഹുവാകട്ടെ, അവൻ്റെ നേർച്ചക്ക് ആവശ്യക്കാരനേയല്ല.
ഖുർത്വുബി (റഹി) പറയുന്നു: "നബി -ﷺ- വിലക്കിയ നേർച്ചയുടെ രൂപത്തിന് ഉദാഹരണമാണ് 'എൻ്റെ അസുഖം മാറിയാൽ ഞാൻ ഇത്രയിത്ര സ്വദഖ (ദാനധർമ്മം) ചെയ്തുകൊള്ളാം' എന്നിങ്ങനെ പറയൽ. ഒരു നന്മ ചെയ്യുന്നതിന് പകരമായി ഇന്ന നേട്ടം ലഭിക്കണമെന്ന നിബന്ധന വെക്കുന്നതിലൂടെ തൻ്റെ നിയ്യത്ത് പരിശുദ്ധമല്ല എന്ന സൂചനയാണ് അവൻ നൽകുന്നത്. മറിച്ച്, ഒരു നേട്ടത്തിന് പകരമായി ചെയ്യുന്ന ഒരു നന്മ മാത്രമാണ് അവൻ ഉദ്ദേശിക്കുന്നത്. അവൻ്റെ അസുഖം മാറിയിട്ടില്ല എങ്കിൽ അവൻ ആ ദാനധർമ്മം നിർവ്വഹിക്കുകയില്ല എന്ന കാര്യം ചിന്തിച്ചാൽ ഇത് കൂടുതൽ വ്യക്തമാകും. ഇത് പിശുക്കന്മാരുടെ രീതിയാണ്. താൻ ചെലവഴിക്കുന്നതിന് പകരമായി കൺമുന്നിൽ കാണുന്ന ഒരു നേട്ടം ലഭിക്കാത്തിടത്തോളം അവർ യാതൊന്നും തൻ്റെ സമ്പത്തിൽ നിന്ന് നൽകാൻ തയ്യാറാവുകയില്ല."
Attribution
Categories
Share hadeeth
Sharing options · 0 Total shares

