അല്ലാഹു പറഞ്ഞിരിക്കുന്നു: "എൻ്റെ സച്ചരിതരായ ദാസന്മാർക്ക് ഒരു കണ്ണും കണ്ടിട്ടില്ലാത്തതും, ഒരു കാതും കേട്ടിട്ടില്ലാത്തതും, ഒരു മനുഷ്യൻ്റെയും ഹൃദയത്തിൽ മിന്നിമറഞ്ഞിട്ടില്ലാത്തതുമായ കാര്യങ്ങൾ ഞാൻ ഒരുക്കി വെച്ചിരിക്കുന്നു
Choose an available translation of this Hadeeth
Hadeeth text
അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നു: "അല്ലാഹു പറഞ്ഞിരിക്കുന്നു: "എൻ്റെ സച്ചരിതരായ ദാസന്മാർക്ക് ഒരു കണ്ണും കണ്ടിട്ടില്ലാത്തതും, ഒരു കാതും കേട്ടിട്ടില്ലാത്തതും, ഒരു മനുഷ്യൻ്റെയും ഹൃദയത്തിൽ മിന്നിമറഞ്ഞിട്ടില്ലാത്തതുമായ കാര്യങ്ങൾ ഞാൻ ഒരുക്കി വെച്ചിരിക്കുന്നു." അബൂ ഹുറൈറ (رضي الله عنه) പറയുന്നു: "നിങ്ങൾ ഉദ്ദേശിക്കുന്നെങ്കിൽ നിങ്ങൾ പാരായണം ചെയ്തോളൂ: "കണ്‍കുളിര്‍പ്പിക്കുന്ന എന്തെല്ലാം കാര്യങ്ങളാണ് അവര്‍ക്ക് വേണ്ടി രഹസ്യമാക്കിവെക്കപ്പെട്ടിട്ടുള്ളത് എന്ന് ഒരാള്‍ക്കും അറിയാവുന്നതല്ല." (സജ്ദഃ: 17)
Explanation
"കൺകുളിർപ്പിക്കുന്ന എന്തെല്ലാം കാര്യങ്ങളാണ് അവര്‍ക്ക് വേണ്ടി രഹസ്യമാക്കിവെക്കപ്പെട്ടിട്ടുള്ളത് എന്ന് ഒരാള്‍ക്കും അറിയാവുന്നതല്ല." (സജ്ദ: 17)
Benefits
അല്ലാഹു തൻ്റെ സൽകർമ്മികളായ ദാസന്മാർക്ക് ഒരുക്കി വെച്ചത് നേടിയെടുക്കാൻ വേണ്ടി സൽകർമ്മങ്ങൾ പ്രവർത്തിക്കാനും ദുഷ്പ്രവർത്തികൾ ഉപേക്ഷിക്കാനുമുള്ള പ്രേരണയും പ്രോത്സാഹനവും.
സ്വർഗത്തിലുള്ള എല്ലാ കാര്യങ്ങളും അല്ലാഹു അവൻ്റെ ഗ്രന്ഥമായ ഖുർആനിലോ, നബി -ﷺ- അവിടുത്തെ ഹദീഥുകളിലോ നമുക്ക് അറിയിച്ചു തന്നിട്ടില്ല. നാം അറിഞ്ഞതിനേക്കാൾ എത്രയോ മഹത്തരവും വലുതുമാണ് നാം അറിഞ്ഞിട്ടില്ലാത്തവ.
സ്വർഗത്തിലെ അനുഗ്രഹങ്ങളുടെ പൂർണ്ണതയും, എല്ലാ ന്യൂനതകളിൽ നിന്നും കലർപ്പുകളിൽ നിന്നും ശുദ്ധമായ വിധത്തിലുള്ള സന്തോഷങ്ങളും സുഖാനുഗ്രഹങ്ങളുമാണ് സ്വർഗവാസികൾക്ക് നൽകപ്പെടുക എന്നുമുള്ള വിവരണം.
ഐഹികവിഭവങ്ങളെല്ലാം അവസാനിക്കുന്നതും തീർന്നു പോകുന്നതുമാണ്. പരലോകമാണ് ഉത്തമവും എന്നെന്നേക്കും ബാക്കിയാകുന്നതും.
Attribution
Categories
Share hadeeth
Sharing options · 0 Total shares

