افتتاح البرنامج الدعوي السبت القادم، ٩ / ٣ / ١٤٤٨هـ بعد صلاة الفجر مباشرة مسجد محمد بن إبراهيم، الجامعة الإسلامية بالمدينة المنورة فضيلة الشيخ د. هيثم بن محمد سرحان دورة اليوم الواحد، وختم كتاب كل سبت بإذن الله حياكم الله ونفع بكم. افتتاح البرنامج الدعوي السبت القادم، ٩ / ٣ / ١٤٤٨هـ بعد صلاة الفجر مباشرة مسجد محمد بن إبراهيم، الجامعة الإسلامية بالمدينة المنورة فضيلة الشيخ د. هيثم بن محمد سرحان دورة اليوم الواحد، وختم كتاب كل سبت بإذن الله حياكم الله ونفع بكم. افتتاح البرنامج الدعوي السبت القادم، ٩ / ٣ / ١٤٤٨هـ بعد صلاة الفجر مباشرة مسجد محمد بن إبراهيم، الجامعة الإسلامية بالمدينة المنورة فضيلة الشيخ د. هيثم بن محمد سرحان دورة اليوم الواحد، وختم كتاب كل سبت بإذن الله حياكم الله ونفع بكم. افتتاح البرنامج الدعوي السبت القادم، ٩ / ٣ / ١٤٤٨هـ بعد صلاة الفجر مباشرة مسجد محمد بن إبراهيم، الجامعة الإسلامية بالمدينة المنورة فضيلة الشيخ د. هيثم بن محمد سرحان دورة اليوم الواحد، وختم كتاب كل سبت بإذن الله حياكم الله ونفع بكم. افتتاح البرنامج الدعوي السبت القادم، ٩ / ٣ / ١٤٤٨هـ بعد صلاة الفجر مباشرة مسجد محمد بن إبراهيم، الجامعة الإسلامية بالمدينة المنورة فضيلة الشيخ د. هيثم بن محمد سرحان دورة اليوم الواحد، وختم كتاب كل سبت بإذن الله حياكم الله ونفع بكم. افتتاح البرنامج الدعوي السبت القادم، ٩ / ٣ / ١٤٤٨هـ بعد صلاة الفجر مباشرة مسجد محمد بن إبراهيم، الجامعة الإسلامية بالمدينة المنورة فضيلة الشيخ د. هيثم بن محمد سرحان دورة اليوم الواحد، وختم كتاب كل سبت بإذن الله حياكم الله ونفع بكم. افتتاح البرنامج الدعوي السبت القادم، ٩ / ٣ / ١٤٤٨هـ بعد صلاة الفجر مباشرة مسجد محمد بن إبراهيم، الجامعة الإسلامية بالمدينة المنورة فضيلة الشيخ د. هيثم بن محمد سرحان دورة اليوم الواحد، وختم كتاب كل سبت بإذن الله حياكم الله ونفع بكم. افتتاح البرنامج الدعوي السبت القادم، ٩ / ٣ / ١٤٤٨هـ بعد صلاة الفجر مباشرة مسجد محمد بن إبراهيم، الجامعة الإسلامية بالمدينة المنورة فضيلة الشيخ د. هيثم بن محمد سرحان دورة اليوم الواحد، وختم كتاب كل سبت بإذن الله حياكم الله ونفع بكم.
#65045[صحيح لغيره]
HadeethEnc · 1.34.0

നബി -ﷺ- (ഒരിക്കൽ) ഒരു കാര്യം ഉണർത്തി. അവിടുന്ന് പറഞ്ഞു: "വിജ്ഞാനം ഇല്ലാതെയാകുമ്പോഴാണ് അതുണ്ടാവുക

Available translations

Choose an available translation of this Hadeeth

01

Hadeeth text

സിയാദ് ബ്‌നു ലബീദ് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- (ഒരിക്കൽ) ഒരു കാര്യം ഉണർത്തി. അവിടുന്ന് പറഞ്ഞു: "വിജ്ഞാനം ഇല്ലാതെയാകുമ്പോഴാണ് അതുണ്ടാവുക." ഞാൻ ചോദിച്ചു: "അല്ലാഹുവിൻ്റെ റസൂലേ! എങ്ങനെയാണ് വിജ്ഞാനം ഇല്ലാതെയാവുക; ഞങ്ങളാകട്ടെ ഖുർആൻ പഠിക്കുകയും ഞങ്ങളുടെ മക്കളെ അത് പഠിപ്പിക്കുകയും, അവർ അവരുടെ മക്കളെ അത് പഠിപ്പിക്കുകയും അങ്ങനെ അന്ത്യനാൾ വരെ തുടരുകയും ചെയ്യുമെന്നിരിക്കെ?!" നബി -ﷺ- പറഞ്ഞു: "സിയാദ്! കഷ്‌ടം! മദീനയിലെ ഏറ്റവും വിജ്ഞാനമുള്ള ഒരാളായാണ് ഞാൻ നിന്നെ കണ്ടിരുന്നത്! ഈ യഹൂദരും നസ്വാറാക്കളും തൗറാത്തും ഇഞ്ചീലും വായിക്കുന്നില്ലേ?! എന്നിട്ട് അവ രണ്ടിലുമുള്ള എന്തെങ്കിലുമൊരു കാര്യം അവർ പ്രാവർത്തികമാക്കുന്നുണ്ടോ?!"
02

Explanation

നബി -ﷺ- തൻ്റെ സ്വഹാബികൾക്കിടയിൽ ഇരിക്കുകയായിരുന്നു! അപ്പോൾ അവിടുന്ന് വിജ്ഞാനം ജനങ്ങളിൽ നിന്ന് ഉയർത്തപ്പെടുകയും ഊരിയെടുക്കപ്പെടുകയും ചെയ്യുന്ന ഒരു കാലഘട്ടത്തെ കുറിച്ച് പറഞ്ഞു. ഇത് കേട്ടപ്പോൾ അൻസ്വാരികളിൽ പെട്ട സിയാദ് ബ്‌നു ലബീദ് അത്ഭുതപ്പെട്ടു. അദ്ദേഹം നബി -ﷺ- യോട് ചോദിച്ചു: "എങ്ങനെയാണ് വിജ്ഞാനം ഉയർത്തപ്പെടുകയും ഞങ്ങളിൽ നിന്ന് നഷ്ടപ്പെടുകയും ചെയ്യുക; ഞങ്ങൾ ഖുർആൻ പാരായണം ചെയ്യുകയും അത് മനപാഠമാക്കുകയും ചെയ്തിട്ടുണ്ടല്ലോ? അല്ലാഹു തന്നെ സത്യം! ഞങ്ങൾ അത് ഞങ്ങളുടെ സ്ത്രീകളെയും മക്കളെയും അവരുടെ മക്കളെയും പഠിപ്പിക്കുകയും ചെയ്യും?! അപ്പോൾ നബി -ﷺ- അത്ഭുതത്തോടെ സിയാദിനോട് ചോദിച്ചു: "സിയാദ്! കഷ്ടം! മദീനയിലെ പണ്ഡിതന്മാരുടെ കൂട്ടത്തിലായിരുന്നു ഞാൻ നിന്നെ എണ്ണിയിരുന്നത്! വിശുദ്ധ ഖുർആൻ നഷ്ടമാകുമെന്നല്ല വിജ്ഞാനം ഉയർത്തപ്പെടുക എന്നതിൻ്റെ ഉദ്ദേശ്യം എന്ന് ശേഷം നബി -ﷺ- അദ്ദേഹത്തിന് വിവരിച്ചു കൊടുത്തു. മറിച്ച് വിജ്ഞാനം നഷ്ടപ്പെടുന്നത് അത് പ്രാവർത്തികമാക്കപ്പെടാതിരിക്കുമ്പോഴാണ്. അതിന് ഉദാഹരണമാണ് യഹൂദരുടെയും നസ്വാറാക്കളുടെയും കാര്യം; അവരുടെ പക്കൽ തൗറാത്തും ഇഞ്ചീലുമെല്ലാമുണ്ട്. എന്നാൽ അതൊന്നും അവർക്ക് പ്രയോജനകരമായില്ല. അവ അവതരിപ്പിക്കപ്പെട്ടതിന്റെ യഥാർത്ഥ ലക്ഷ്യമെന്തോ അതവർ തിരിച്ചറിഞ്ഞില്ല. തങ്ങൾ പഠിക്കുന്നത് പ്രാവർത്തികമാക്കുക എന്നതായിരുന്നു അത്.
03

Benefits

വിശുദ്ധ ഖുർആനിൻ്റെ പതിപ്പുകളും ഗ്രന്ഥങ്ങളും ജനങ്ങളുടെ കൈകളിലുണ്ട് എന്നത് കൊണ്ട് മാത്രം -അവ പ്രാവർത്തികമാപ്പെടുന്നില്ലെങ്കിൽ- യാതൊരു പ്രയോജനവുമില്ല.
വിജ്ഞാനം ഉയർത്തപ്പെടുന്നത് പല രൂപത്തിലായിരിക്കും; അതിൽ പെട്ടതായിരുന്നു നബി -ﷺ- യുടെ മരണം. പണ്ഡിതന്മാരുടെ മരണവും, വിജ്ഞാനം പ്രാവർത്തികമാക്കപ്പെടാത്ത സ്ഥിതിയും അതിൻ്റെ രൂപങ്ങളിൽ പെട്ടതാണ്.
വിജ്ഞാനം ഇല്ലാതെയാവുക, ജനങ്ങൾ അത് പ്രാവർത്തിക പഥത്തിൽ കൊണ്ടുവരാതിരിക്കുക എന്നിവ അന്ത്യനാളിൻ്റെ അടയാളങ്ങളിൽ പെട്ടതാണ്.
നേടിയ വിജ്ഞാനം ജീവിതത്തിൽ പ്രാവർത്തികമാക്കാനുള്ള പ്രോത്സാഹനവും പ്രേരണയും; കാരണം വിജ്ഞാനം കൊണ്ടുള്ള ഉദ്ദേശ്യം അത് പ്രാവർത്തികമാക്കലാണ്.

Attribution

[رواه ابن ماجه]

Categories

Share

Share hadeeth

Sharing options · 0 Total shares

Share

← Back to encyclopedia
Shopping Basket

Loading...