വൻപാപങ്ങളിൽ ഏറ്റവും വലുത് (ഇവയാകുന്നു): അല്ലാഹുവിൽ പങ്കുചേർക്കൽ, അല്ലാഹുവിന്റെ തന്ത്രത്തെ കുറിച്ച് നിർഭയത്വം പുലർത്തൽ, അല്ലാഹുവിന്റെ കാരുണ്യത്തിൽ നിന്ന് നിരാശയടയൽ, അല്ലാഹുവിലുള്ള പ്രതീക്ഷ അവസാനിപ്പിക്കൽ.
Choose an available translation of this Hadeeth
Hadeeth text
അബ്ദുല്ലാഹി ബ്നു മസ്ഊദ് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "വൻപാപങ്ങളിൽ ഏറ്റവും വലുത് (ഇവയാകുന്നു): അല്ലാഹുവിൽ പങ്കുചേർക്കൽ, അല്ലാഹുവിന്റെ തന്ത്രത്തെ കുറിച്ച് നിർഭയത്വം പുലർത്തൽ, അല്ലാഹുവിന്റെ കാരുണ്യത്തിൽ നിന്ന് നിരാശയടയൽ, അല്ലാഹുവിലുള്ള പ്രതീക്ഷ അവസാനിപ്പിക്കൽ."
Explanation
Benefits
* തിന്മകളിൽ ഏറ്റവും ഗുരുതരമായതും, ഏറ്റവും വലിയ വൻപാപവും ശിർക്കാകുന്നു.
* അല്ലാഹുവിന്റെ തന്ത്രത്തിൽ നിന്ന് നിർഭയനാവുക എന്നതും, അവന്റെ കാരുണ്യത്തിൽ നിന്ന് നിരാശനാവുക എന്നതും നിഷിദ്ധമാകുന്നു. അവ വൻപാപങ്ങളിൽ തന്നെ ഏറ്റവും വലിയ തിന്മയാകുന്നു.
* കുതന്ത്രം പ്രവർത്തിക്കുന്നവർക്കെതിരെ അല്ലാഹു തന്ത്രം മെനയുന്നുണ്ട് എന്ന് അല്ലാഹുവിനെ കുറിച്ച് വിശേഷിപ്പിക്കുന്നത് അനുവദനീയമാണ്. അത് പൂർണ്ണതയുടെ വിശേഷണവുമാണ്. തന്ത്രത്തിൽ പെടാൻ അർഹതയില്ലാത്തവർക്കെതിരെ തന്ത്രം മെനയുക എന്നതാണ് മോശം വിശേഷണമാവുക.
* മനുഷ്യൻ ഭയത്തിനും പ്രതീക്ഷക്കും ഇടയിലായിരിക്കണം ഉണ്ടാകേണ്ടത്. അല്ലാഹുവിനെ ഭയപ്പെടുന്നത് നിരാശയിലേക്ക് മാറിപ്പോകരുത്. അല്ലാഹുവിലുള്ള പ്രതീക്ഷ അവന്റെ തന്ത്രത്തെ കുറിച്ച് നിർഭയത്വമുണ്ടാക്കുകയുമരുത്.
* അല്ലാഹുവിന്റെ മഹത്വത്തിന് യോജിക്കുന്ന രൂപത്തിൽ കാരുണ്യം എന്ന വിശേഷണം അവനുണ്ട് എന്ന് സ്ഥിരീകരിക്കണം.
* അല്ലാഹുവിനെ കുറിച്ച് നല്ല വിചാരമുണ്ടായിരിക്കുക എന്നത് നിർബന്ധമാണ്.
Attribution
Categories
Share hadeeth
Sharing options · 0 Total shares

