അല്ലാഹുവിൻ്റെ നാമത്തിൽ ഞാൻ താങ്കളെ മന്ത്രിക്കുന്നു; താങ്കളെ പ്രയാസപ്പെടുത്തുന്ന എല്ലാ കാര്യത്തിൽ നിന്നും, എല്ലാ നഫ്സിന്റെയും ഉപദ്രവത്തിൽ നിന്നും, അസൂയക്കാരൻ്റെ കണ്ണേറിൽ നിന്നും. അല്ലാഹു താങ്കൾക്ക് ശമനം നൽകട്ടെ! അല്ലാഹുവിൻ്റെ നാമത്തിൽ ഞാൻ താങ്കളെ മന്ത്രിക്കുന്നു
Choose an available translation of this Hadeeth
Hadeeth text
അബൂ സഈദ് അൽ-ഖുദ്‌രി -رَضِيَ اللَّهُ عَنْهُ- നിവേദനം: ജിബ്‌രീൽ -عَلَيْهِ السَّلَامُ- നബിയുടെ -ﷺ- അടുത്ത് വന്ന് ചോദിച്ചു: "മുഹമ്മദ്, താങ്കൾക്ക് അസുഖമുണ്ടോ?" അവിടുന്ന് പറഞ്ഞു: "അതെ." അപ്പോൾ ജിബ്‌രീൽ -عَلَيْهِ السَّلَامُ- പറഞ്ഞു: "അല്ലാഹുവിൻ്റെ നാമത്തിൽ ഞാൻ താങ്കളെ മന്ത്രിക്കുന്നു; താങ്കളെ പ്രയാസപ്പെടുത്തുന്ന എല്ലാ കാര്യത്തിൽ നിന്നും, എല്ലാ നഫ്സിന്റെയും ഉപദ്രവത്തിൽ നിന്നും, അസൂയക്കാരൻ്റെ കണ്ണേറിൽ നിന്നും. അല്ലാഹു താങ്കൾക്ക് ശമനം നൽകട്ടെ! അല്ലാഹുവിൻ്റെ നാമത്തിൽ ഞാൻ താങ്കളെ മന്ത്രിക്കുന്നു."
Explanation
Benefits
താഴെ പറയുന്ന നിബന്ധനകളോടെ മന്ത്രിക്കൽ അനുവദനീയമാണ്: 1- ഖുർആൻ കൊണ്ടോ അല്ലാഹുവിനെ സ്മരിച്ചുകൊണ്ടോ ശരീഅത്ത് അനുശാസിക്കുന്ന പ്രാർത്ഥനകൾ കൊണ്ടോ ആയിരിക്കണം. 2- അറബി ഭാഷയിലോ അർത്ഥം അറിയാവുന്ന മറ്റ് ഭാഷകളിലോ ആയിരിക്കണം. 3- മന്ത്രം സ്വന്തമായ നിലയിൽ ഫലം ചെയ്യില്ലെന്നും, അത് അല്ലാഹുവിന്റെ അനുമതിയോടെ മാത്രം ഫലം ചെയ്യുന്ന ഒരു കാരണമാണെന്നും വിശ്വസിക്കണം. 4- ശിർക്ക് (ബഹുദൈവാരാധന), നിഷിദ്ധമായ കാര്യങ്ങൾ, ബിദ്അത്ത് (പുത്തനാചാരം) എന്നിവയിൽ നിന്നും അവയിലേക്ക് നയിക്കുന്ന കാര്യങ്ങളിൽ നിന്നും മുക്തമായിരിക്കണം.
കണ്ണേറിന്റെ ദോഷം യാഥാർത്ഥ്യമാണെന്നും, അതിൽ നിന്ന് മന്ത്രിക്കുകയാണ് വേണ്ടത് എന്നും ഈ ഹദീഥ് സ്ഥിരീകരിക്കുന്നു.
ഹദീഥിൽ വന്ന പ്രാർത്ഥന കൊണ്ട് മന്ത്രിക്കുന്നത് സുന്നത്താണ്.
നബി -ﷺ- മനുഷ്യരിൽ പെട്ടവരായിരുന്നു. മനുഷ്യർക്ക് സാധാരണയായി ഉണ്ടാകുന്നതുപോലെ അവിടുത്തേക്കും രോഗം ബാധിച്ചിരുന്നു.
അല്ലാഹു തന്റെ നബിയെ -ﷺ- പരിരക്ഷിക്കുകയും അവിടുത്തേക്ക് സംരക്ഷണം ഒരുക്കുകയും ചെയ്ത രൂപവും, അതിനായി തന്റെ മലക്കുകളെ ചുമതലപ്പെടുത്തിയതും ഹദീഥിൽ നിന്ന് മനസ്സിലാക്കാം.
Attribution
Categories
Share hadeeth
Sharing options · 0 Total shares

