നിങ്ങൾ വിനയം കാണിക്കണമെന്ന് അല്ലാഹു എനിക്ക് സന്ദേശം നൽകിയിരിക്കുന്നു; ഒരാളും മറ്റൊരാൾക്ക് മേൽ അഹങ്കരിക്കാതിരിക്കാനും, ആരും മറ്റൊരാളോടും അതിക്രമം ചെയ്യാതിരിക്കാനും. (നിങ്ങൾ അപ്രകാരം ചെയ്യുവിൻ)
Choose an available translation of this Hadeeth
Hadeeth text
ഇയാദ്വ് ബ്നു ഹിമാർ, -رَضِيَ اللَّهُ عَنْهُ- പറയുന്നു: ഒരു ദിവസം നബി -ﷺ- ഞങ്ങളോട് പ്രസംഗിക്കാനായി എഴുന്നേറ്റു നിന്നു. ശേഷം അദ്ദേഹം വിവരിച്ച ഹദീഥിൽ ഇപ്രകാരം പറഞ്ഞു: "നിങ്ങൾ വിനയം കാണിക്കണമെന്ന് അല്ലാഹു എനിക്ക് സന്ദേശം നൽകിയിരിക്കുന്നു; ഒരാളും മറ്റൊരാൾക്ക് മേൽ അഹങ്കരിക്കാതിരിക്കാനും, ആരും മറ്റൊരാളോടും അതിക്രമം ചെയ്യാതിരിക്കാനും. (നിങ്ങൾ അപ്രകാരം ചെയ്യുവിൻ)."
Explanation
Benefits
അതിക്രമവും അഹങ്കാരവും ഈ ഹദീഥിലൂടെ നബി -ﷺ- വിലക്കുന്നു.
അല്ലാഹുവിനോടുള്ള വിനയത്തിന് രണ്ട് അർത്ഥങ്ങളുണ്ട്: ഒന്നാമത്തെ അർത്ഥം: അല്ലാഹുവിന്റെ ദീനിനോട് വിനയം കാണിക്കുക എന്നതാണ്. ദീനിൻ്റെ കാര്യത്തിലും അതിന്റെ നിയമങ്ങൾ അനുഷ്ഠിക്കുന്നതിലും ഒരാൾ ഔന്നത്യം നടിക്കുകയോ അഹങ്കരിക്കുകയോ ചെയ്യരുത്. രണ്ടാമത്തെ അർത്ഥം: അല്ലാഹുവിന് വേണ്ടി അവന്റെ അടിമകളോട് വിനയം കാണിക്കുക എന്നതാണ്. അവരെ പേടിച്ചിട്ടോ, അവരുടെ കൈവശമുള്ളത് മോഹിച്ചിട്ടോ അല്ല, മറിച്ച് അല്ലാഹുവിന് വേണ്ടിയാകണം അത്.
Attribution
Categories
Share hadeeth
Sharing options · 0 Total shares

