ഖിയാമത്ത് നാളിൽ ജനങ്ങൾ നഗ്നപാദരായും വിവസ്ത്രരായും ചേലാകർമ്മം ചെയ്യാത്തവരായും ഒരുമിച്ചുകൂട്ടപ്പെടും
Choose an available translation of this Hadeeth
Hadeeth text
ആഇശ -رَضِيَ اللَّهُ عَنْهَا- നിവേദനം: നബി -ﷺ- പറയുന്നത് ഞാൻ കേട്ടു: "ഖിയാമത്ത് നാളിൽ ജനങ്ങൾ നഗ്നപാദരായും വിവസ്ത്രരായും ചേലാകർമ്മം ചെയ്യാത്തവരായും ഒരുമിച്ചുകൂട്ടപ്പെടും." അപ്പോൾ ഞാൻ ചോദിച്ചു: "അല്ലാഹുവിന്റെ റസൂലേ, സ്ത്രീകളും പുരുഷന്മാരും ഒരുമിച്ചാകുമ്പോൾ അവർ പരസ്പരം നോക്കുമോ?" അപ്പോൾ നബി -ﷺ- പറഞ്ഞു: "ഓ ആഇശാ, അന്നത്തെ അവസ്ഥ പരസ്പരം നോക്കാൻ സാധിക്കുന്നതിനേക്കാൾ കഠിനമാണ്."
Explanation
Benefits
മനുഷ്യൻ അശ്രദ്ധയിലായിരിക്കുമ്പോൾ മാത്രമേ പാപങ്ങളിൽ അകപ്പെടുകയുള്ളൂ എന്ന കാര്യം ഈ ഹദീഥ് ഊന്നിപ്പറയുന്നുണ്ട്. കാരണം, അവൻ അനുസരണക്കേട് കാണിച്ചത് മഹോന്നതനായ അല്ലാഹുവിനോടാണെന്നും, അവന്റെ ശിക്ഷ അതിഗുരുതരമാണെന്നും ഓർമ്മിച്ചിരുന്നെങ്കിൽ, ഒരു നിമിഷം പോലും അല്ലാഹുവിനെ സ്മരിക്കുകയോ അവന് നന്ദി പറയുകയോ അല്ലാഹുവിനുള്ള ഇബാദത്ത് നന്നാക്കുകയോ ചെയ്യുന്നതിൽ അവൻ അശ്രദ്ധ പുലർത്തുമായിരുന്നില്ല. അതുകൊണ്ടാണ് മഹ്ശറിലുള്ളവരെല്ലാം സ്വന്തം കാര്യത്തിൽ തന്നെ വ്യാപൃതരായിരിക്കുകയും ചുറ്റുമുള്ളവർ നഗ്നരായിട്ടു പോലും പരസ്പരം നോക്കാതിരിക്കുകയും ചെയ്യുന്നത്.
നബിയുടെ -ﷺ- കാലഘട്ടത്തിലെ സ്ത്രീകളുടെ അതിയായ ലജ്ജ ഈ ഹദീഥിൽ നിന്ന് മനസ്സിലാക്കാം. കാരണം, സൃഷ്ടികളെല്ലാം നഗ്നരായി ഒരുമിച്ചുകൂട്ടപ്പെടുമെന്ന് കേട്ടപ്പോൾ ആഇശാ -رَضِيَ اللَّهُ عَنْها- ലജ്ജയോടെ അതിനെ കുറിച്ച് ചോദിച്ചറിയുന്നത് നോക്കൂ!
സിൻദി പറഞ്ഞു: "അന്ത്യനാളിൽ ഓരോരുത്തരും സ്വന്തം കാര്യങ്ങളിൽ വ്യാപൃതരായിരിക്കും. തൻ്റെ സഹോദരന്റെ അവസ്ഥയെക്കുറിച്ച് അവൻ ആലോചിക്കുകയില്ല." അല്ലാഹു പറഞ്ഞു: "അവരിൽ ഓരോരുത്തർക്കും അന്ന് മതിയാകുന്ന ഒരു കാര്യമുണ്ടാകും." (അബസ: 37). അതിനാൽ ഒരാളും മറ്റൊരാളുടെ നഗ്നതയിലേക്ക് തിരിഞ്ഞുനോക്കുകയില്ല.
പുരുഷനെ സംബന്ധിച്ചിടത്തോളം: ലിംഗാഗ്രത്തെ മൂടുന്ന തൊലി മുറിച്ചുമാറ്റുക എന്നതാണ് ചേലാകർമ്മം കൊണ്ട് ഉദ്ദേശ്യം. സ്ത്രീയെ സംബന്ധിച്ചിടത്തോളം: ലൈംഗികാവയവത്തിന്റെ മുകളിലുള്ള പൂവൻകോഴിയുടെ പൂടക്ക് സമാനമായ തൊലി മുറിച്ചുമാറ്റലാണ് ചേലാകർമ്മം.
Attribution
Categories
Share hadeeth
Sharing options · 0 Total shares

