HadeethEnc · 1.34.0
നബി -ﷺ- റമദാനിലെ അവസാനത്തെ പത്തിൽ ഇഅ്തികാഫ് ഇരിക്കാറുണ്ടായിരുന്നു. അവിടുന്ന് വഫാത്താകുന്നത് വരെ (മരണപ്പെടുന്നത് വരെ) അത് തുടർന്നു. അദ്ദേഹത്തിന് ശേഷം അവിടുത്തെ പത്നിമാരും ഇഅ്തികാഫിരുന്നു
Available translations
Choose an available translation of this Hadeeth
01
Hadeeth text
മുഅ്മിനീങ്ങളുടെ മാതാവായ ആഇശ -رَضِيَ اللَّهُ عَنْهَا- നിവേദനം: നബി -ﷺ- റമദാനിലെ അവസാനത്തെ പത്തിൽ ഇഅ്തികാഫ് ഇരിക്കാറുണ്ടായിരുന്നു. അവിടുന്ന് വഫാത്താകുന്നത് വരെ (മരണപ്പെടുന്നത് വരെ) അത് തുടർന്നു. അദ്ദേഹത്തിന് ശേഷം അവിടുത്തെ പത്നിമാരും ഇഅ്തികാഫിരുന്നു.
02
Explanation
മുഅ്മിനീങ്ങളുടെ മാതാവായ ആഇശ (رضي الله عنها) നബി(ﷺ) റമദാനിലെ അവസാനത്തെ പത്തിൽ മസ്ജിദിൽ ഇഅ്തികാഫ് ഇരിക്കാറുണ്ടായിരുന്നു എന്ന് അറിയിക്കുന്നു. ലൈലത്തുൽ ഖദ്ർ പ്രതീക്ഷിച്ചു കൊണ്ടായിരുന്നു അവിടുന്ന് അപ്രകാരം ചെയ്തിരുന്നത്. ഈ രൂപത്തിൽ വഫാത്താകുന്നത് വരെ അവിടുന്ന് തുടർന്നു. നബി (ﷺ) യുടെ ശേഷം അവിടുത്തെ പത്‌നിമാരും ഇഅ്തികാഫ് സ്ഥിരമായി ഇരിക്കാറുണ്ടായിരുന്നു.
03
Benefits
മസ്ജിദുകളിൽ ഇഅ്തികാഫ് ഇരിക്കുക എന്നത് പുണ്യകർമ്മമാണ്. അത് സ്ത്രീകൾക്കാണെങ്കിലും -ഇസ്‌ലാമിക മര്യാദകൾ പാലിച്ചു കൊണ്ടും, ഫിത്നകളിൽ നിന്ന് സുരക്ഷിതമായ സാഹചര്യത്തിലും-അനുവദനീയമാണ്.
റമദാനിലെ അവസാനത്തെ പത്തിൽ ഇഅ്തികാഫ് ഇരിക്കുന്നത് വളരെ പ്രബലമായ സുന്നത്താണ്. കാരണം, നബി -ﷺ- ഇക്കാര്യം തുടർച്ചയായി ചെയ്തിരുന്നു.
ഇഅ്തികാഫ് എന്നത് ദുർബലമാക്കപ്പെട്ടിട്ടില്ല. ഇന്നും നിലനിൽക്കുന്ന സുന്നത്താണത്. നബി -ﷺ- യുടെ കാലശേഷം പത്നിമാരുടെ ഇഅ്തികാഫ് ഇതിനുള്ള തെളിവാണ്.
റമദാനിലെ അവസാനത്തെ പത്തിൽ ഇഅ്തികാഫ് ഇരിക്കുന്നത് വളരെ പ്രബലമായ സുന്നത്താണ്. കാരണം, നബി -ﷺ- ഇക്കാര്യം തുടർച്ചയായി ചെയ്തിരുന്നു.
ഇഅ്തികാഫ് എന്നത് ദുർബലമാക്കപ്പെട്ടിട്ടില്ല. ഇന്നും നിലനിൽക്കുന്ന സുന്നത്താണത്. നബി -ﷺ- യുടെ കാലശേഷം പത്നിമാരുടെ ഇഅ്തികാഫ് ഇതിനുള്ള തെളിവാണ്.
Attribution
[متفق عليه]
Categories
Share
Share hadeeth
Sharing options · 0 Total shares

