افتتاح البرنامج الدعوي السبت القادم، ٩ / ٣ / ١٤٤٨هـ بعد صلاة الفجر مباشرة مسجد محمد بن إبراهيم، الجامعة الإسلامية بالمدينة المنورة فضيلة الشيخ د. هيثم بن محمد سرحان دورة اليوم الواحد، وختم كتاب كل سبت بإذن الله حياكم الله ونفع بكم. افتتاح البرنامج الدعوي السبت القادم، ٩ / ٣ / ١٤٤٨هـ بعد صلاة الفجر مباشرة مسجد محمد بن إبراهيم، الجامعة الإسلامية بالمدينة المنورة فضيلة الشيخ د. هيثم بن محمد سرحان دورة اليوم الواحد، وختم كتاب كل سبت بإذن الله حياكم الله ونفع بكم. افتتاح البرنامج الدعوي السبت القادم، ٩ / ٣ / ١٤٤٨هـ بعد صلاة الفجر مباشرة مسجد محمد بن إبراهيم، الجامعة الإسلامية بالمدينة المنورة فضيلة الشيخ د. هيثم بن محمد سرحان دورة اليوم الواحد، وختم كتاب كل سبت بإذن الله حياكم الله ونفع بكم. افتتاح البرنامج الدعوي السبت القادم، ٩ / ٣ / ١٤٤٨هـ بعد صلاة الفجر مباشرة مسجد محمد بن إبراهيم، الجامعة الإسلامية بالمدينة المنورة فضيلة الشيخ د. هيثم بن محمد سرحان دورة اليوم الواحد، وختم كتاب كل سبت بإذن الله حياكم الله ونفع بكم. افتتاح البرنامج الدعوي السبت القادم، ٩ / ٣ / ١٤٤٨هـ بعد صلاة الفجر مباشرة مسجد محمد بن إبراهيم، الجامعة الإسلامية بالمدينة المنورة فضيلة الشيخ د. هيثم بن محمد سرحان دورة اليوم الواحد، وختم كتاب كل سبت بإذن الله حياكم الله ونفع بكم. افتتاح البرنامج الدعوي السبت القادم، ٩ / ٣ / ١٤٤٨هـ بعد صلاة الفجر مباشرة مسجد محمد بن إبراهيم، الجامعة الإسلامية بالمدينة المنورة فضيلة الشيخ د. هيثم بن محمد سرحان دورة اليوم الواحد، وختم كتاب كل سبت بإذن الله حياكم الله ونفع بكم. افتتاح البرنامج الدعوي السبت القادم، ٩ / ٣ / ١٤٤٨هـ بعد صلاة الفجر مباشرة مسجد محمد بن إبراهيم، الجامعة الإسلامية بالمدينة المنورة فضيلة الشيخ د. هيثم بن محمد سرحان دورة اليوم الواحد، وختم كتاب كل سبت بإذن الله حياكم الله ونفع بكم. افتتاح البرنامج الدعوي السبت القادم، ٩ / ٣ / ١٤٤٨هـ بعد صلاة الفجر مباشرة مسجد محمد بن إبراهيم، الجامعة الإسلامية بالمدينة المنورة فضيلة الشيخ د. هيثم بن محمد سرحان دورة اليوم الواحد، وختم كتاب كل سبت بإذن الله حياكم الله ونفع بكم.
#4457[صحيح]
HadeethEnc · 1.34.0

ഞങ്ങൾ നബി -ﷺ- യോടൊപ്പം അത്താഴം കഴിക്കുകയും, ശേഷം അവിടുന്ന് നിസ്കാരത്തിനായി എഴുന്നേൽക്കുകയും ചെയ്തു." അനസ് -رَضِيَ اللَّهُ عَنْهُ- പറയുന്നു: "ഞാൻ ചോദിച്ചു: "അത്താഴത്തിനും ഇഖാമത്തിനും ഇടയിൽ എത്ര ദൈർഘ്യമുണ്ടായിരുന്നു?" അദ്ദേഹം പറഞ്ഞു: "അൻപത് ആയത്തുകളുടെ ദൈർഘ്യം (ഉണ്ടായിരുന്നു)

Available translations

Choose an available translation of this Hadeeth

01

Hadeeth text

സൈദ് ബ്നു ഥാബിത് (رضي الله عنه) നിവേദനം: ഞങ്ങൾ നബി -ﷺ- യോടൊപ്പം അത്താഴം കഴിക്കുകയും, ശേഷം അവിടുന്ന് നിസ്കാരത്തിനായി എഴുന്നേൽക്കുകയും ചെയ്തു." അനസ് -رَضِيَ اللَّهُ عَنْهُ- പറയുന്നു: "ഞാൻ ചോദിച്ചു: "അത്താഴത്തിനും ഇഖാമത്തിനും ഇടയിൽ എത്ര ദൈർഘ്യമുണ്ടായിരുന്നു?" അദ്ദേഹം പറഞ്ഞു: "അൻപത് ആയത്തുകളുടെ ദൈർഘ്യം (ഉണ്ടായിരുന്നു)."
02

Explanation

സ്വഹാബികളിൽ ചിലർ നബി (ﷺ) യോടൊപ്പം അത്താഴം കഴിക്കുകയും, ശേഷം ഫജ്ർ (സുബ്ഹ്) നിസ്കാരത്തിനായി നബി (ﷺ) എഴുന്നേൽക്കുകയും ചെയ്തു. ഇത് കേട്ടപ്പോൾ സംഭവം വിവരിച്ച സൈദ് ബ്നു ഥാബിത് (رضي الله عنه) വിനോട് അനസ് ബ്നു മാലിക് (رضي الله عنه) ചോദിച്ചു: "അത്താഴത്തിൽ നിന്ന് വിരമിച്ചതിനും നിസ്കാരത്തിനുള്ള വിളിക്കും ഇടയിൽ എത്ര സമയം ഇടവേളയുണ്ടായിരുന്നു?" സൈദ് ബ്നു ഥാബിത് (رضي الله عنه) പറഞ്ഞു: "മദ്ധ്യമ ദൈർഘ്യമുള്ള -വളരെ നീണ്ടതോ തീരെ ചെറിയതോ അല്ലാത്ത- അൻപത് ആയത്തുകൾ -വേഗതയിലോ തീരെ പതുക്കെയോ അല്ലാതെ- പാരായണം ചെയ്യാനുള്ള സമയദൈർഘ്യം അതിനിടയിലുണ്ടായിരുന്നു."
03

Benefits

അത്താഴം സുബ്ഹ് നിസ്കാരത്തിൻ്റെ തൊട്ടുമുൻപുള്ള സമയം വരെ വൈകിപ്പിക്കുന്നതാണ് കൂടുതൽ ശ്രേഷ്ഠകരം. കാരണം, ശരീരത്തിന് നോമ്പിൻ്റെ വേളയിൽ കൂടുതൽ സഹായം നൽകുന്നതും, അന്നേ ദിവസത്തേക്ക് കൂടുതൽ സഹായകരമാകുന്നതും ഈ സമയത്ത് കഴിക്കുന്നതാണ്.
നബി -ﷺ- യോടൊപ്പം കൂടിയിരിക്കാനും, അവിടുത്തെ അരികിൽ നിന്ന് പഠിക്കാനും സ്വഹാബികൾ കാണിച്ചിരുന്ന അതീവതാൽപ്പര്യം.
നബി (ﷺ) തൻ്റെ സ്വഹാബികളുമായി കാത്തു സൂക്ഷിച്ചിരുന്ന മനോഹരമായ ബന്ധം. അവിടുന്ന് അവരോടൊപ്പം ഭക്ഷണം കഴിക്കുമായിരുന്നു എന്നതിൽ നിന്ന് അത് മനസ്സിലാക്കാം.
നോമ്പിൻ്റെ ഭാഗമായി ഭക്ഷണപാനീയങ്ങൾ ഉപേക്ഷിച്ചു തുടങ്ങേണ്ടത് പുലരിയുടെ ഉദയത്തോടെയാണ്.
"അദാനിനും അത്താഴത്തിനും ഇടയിൽ എത്ര സമയമുണ്ടായിരുന്നു?" എന്ന അനസ് ബ്നു മാലിക് (رضي الله عنه) വിൻ്റെ ചോദ്യത്തിൽ ഉദ്ദേശിക്കുന്നത് ഇഖാമത്താണ്. കാരണം ഈ ഹദീഥിൻ്റെ മറ്റൊരു നിവേദനത്തിൽ 'അവർ അത്താഴത്തിൽ നിന്ന് വിരമിക്കുന്നതിനും നിസ്കാരത്തിൽ പ്രവേശിക്കുന്നതിനും ഇടയിൽ എത്ര സമയമുണ്ടായിരുന്നു' എന്ന് വന്നിട്ടുണ്ട്. ഹദീഥിൻ്റെ വ്യത്യസ്ത നിവേദനങ്ങൾ പരസ്പര പൂരകങ്ങളായി പരിഗണിക്കേണ്ടതാണ്.
മുഹല്ലബ് (റഹി) പറയുന്നു: "പ്രവർത്തനങ്ങൾക്ക് വേണ്ടി വരുന്ന സമയം കൊണ്ട് സമയദൈർഘ്യം കണക്കുകൂട്ടുന്ന രീതി ഈ ഹദീഥിലുണ്ട്. ഇപ്രകാരം സമയം കണക്കാക്കുന്ന രീതി അറബികൾക്കിടയിലുണ്ടായിരുന്നു. ആടിൻ്റെ പാൽ കറക്കാൻ വേണ്ട സമയം, ഒട്ടകത്തെ അറുക്കാൻ വേണ്ടിവരുന്ന സമയം എന്നിങ്ങനെയുള്ള പദങ്ങൾ അവർ ഉപയോഗിച്ചിരുന്നത് കാണാം. സൈദ് ബ്നു ഥാബിത് ഇവയൊന്നും പ്രയോഗിക്കാതെ ഖുർആൻ പാരായണത്തിൻ്റെ ദൈർഘ്യമാണ് സൂചിപ്പിച്ചത്. അതിൽ നിന്ന് ചോദ്യത്തിൽ പരാമർശിക്കപ്പെട്ട സമയം ഇബാദത്തുകളിലും ഖുർആൻ പാരായണത്തിലും മുഴുകേണ്ട സമയമാണെന്ന് മനസ്സിലാക്കാം. അതല്ലായിരുന്നെങ്കിൽ കാൽമണിക്കൂർ എന്നോ നിശ്ചിത നാഴികയെന്നോ മറ്റോ അദ്ദേഹം പറയുമായിരുന്നു."
ഇബ്നു അബീ ജംറ (رحمه الله) പറയുന്നു: "തൻ്റെ ഉമ്മത്തിന് ഏറ്റവും സൗകര്യപ്രദമായതും ലളിതമായതുമായ മാർഗം ഏതാണെന്ന് നബി (ﷺ) എപ്പോഴും ശ്രദ്ധിക്കാറുണ്ടായിരുന്നു. നബി (ﷺ) അത്താഴം കഴിക്കാറില്ലായിരുന്നെങ്കിൽ സ്വഹാബികൾ അതിൽ അവിടുത്തെ പിന്തുടരുകയും, അവരിൽ ചിലർക്ക് നോമ്പെടുക്കുന്നത് പ്രയാസകരമാവുകയും ചെയ്യുമായിരുന്നു. അവിടുന്ന് രാത്രിയുടെ മദ്ധ്യയാമങ്ങളിലോ മറ്റോ അത്താഴം കഴിച്ചിരുന്നെങ്കിൽ അതും അവരിൽ ചിലർക്ക് -ഉറക്കം പിടികൂടുന്നവർക്കും മറ്റും- പ്രയാസകരമാവുമായിരുന്നു. ചിലപ്പോൾ സുബ്ഹ് നിസ്കാരം നഷ്ടപ്പെടാനോ, രാത്രി ഉറക്കമൊഴിക്കാൻ പ്രയാസപ്പെടേണ്ട സ്ഥിതിയിലേക്കോ അത് അവരെ എത്തിക്കാനും സാധ്യതയുണ്ടായിരുന്നു."

Attribution

[متفق عليه]

Categories

Share

Share hadeeth

Sharing options · 0 Total shares

Share

← Back to encyclopedia
Shopping Basket

Loading...