എന്നെ ആകാശത്തേക്ക് (മിഅ്റാജ്) ഉയർത്തിയ വേളയിൽ ചെമ്പിൻ്റെ നഖമുള്ള ഒരു കൂട്ടരുടെ അടുത്തു കൂടെ ഞാൻ സഞ്ചരിക്കുകയുണ്ടായി; ആ നഖങ്ങൾ കൊണ്ട് തങ്ങളുടെ മുഖങ്ങളും നെഞ്ചുകളും അവർ മാന്തിക്കീറുന്നുണ്ടായിരുന്നു
Choose an available translation of this Hadeeth
Hadeeth text
അനസ് ബ്‌നു മാലിക് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "എന്നെ ആകാശത്തേക്ക് (മിഅ്റാജ്) ഉയർത്തിയ വേളയിൽ ചെമ്പിൻ്റെ നഖമുള്ള ഒരു കൂട്ടരുടെ അടുത്തു കൂടെ ഞാൻ സഞ്ചരിക്കുകയുണ്ടായി; ആ നഖങ്ങൾ കൊണ്ട് തങ്ങളുടെ മുഖങ്ങളും നെഞ്ചുകളും അവർ മാന്തിക്കീറുന്നുണ്ടായിരുന്നു. ഞാൻ ചോദിച്ചു: ' ജിബ്‌രീൽ, ആരാണിവർ?' അദ്ദേഹം പറഞ്ഞു: "ജനങ്ങളുടെ മാംസം ഭക്ഷിക്കുകയും, അവരുടെ അഭിമാനത്തിന് ക്ഷതമേൽപ്പിക്കുകയും ചെയ്യുന്നവരാണിവർ."
Explanation
Benefits
ജനങ്ങളുടെ അഭിമാനം ക്ഷതപ്പെടുത്തുകയും അവരെ പരദൂഷണം പറയുകയും ചെയ്യുക പോലുള്ള കാര്യങ്ങൾ വൻപാപങ്ങളിൽ പെട്ടതാണ്.
ത്വീബീ -رَحِمَهُ اللَّهُ- പറഞ്ഞു: "ആർത്തലച്ചു കരയുകയും വിലപിക്കുകയും ചെയ്യുന്ന സ്ത്രീകളുടെ സ്വഭാവത്തിൽ പെട്ടതാണ് തങ്ങളുടെ മുഖവും നെഞ്ചും മാന്തിക്കീറുക എന്നത്; മുസ്‌ലിംകളുടെ അഭിമാനത്തെ വ്രണപ്പെടുത്തുകയും പരദൂഷണം പറയുകയും ചെയ്യുക എന്നത് പുരുഷന്മാരുടെ സ്വഭാവഗുണങ്ങളിൽ പെട്ടതല്ല എന്ന ഓർമപ്പെടുത്തൽ ഈ ശിക്ഷാരൂപത്തിലുണ്ട്. അവ രണ്ടും സ്ത്രീകളുടെ ഏറ്റവും വൃത്തികെട്ടതും വിരൂപവുമായ അവസ്ഥയിലുള്ള സ്വഭാവങ്ങളാണ്.
അദൃശ്യകാര്യങ്ങളിലും, അല്ലാഹുവും അവൻ്റെ റസൂലും അറിയിച്ചതുമായ എല്ലാ കാര്യങ്ങളിലും വിശ്വസിക്കൽ നിർബന്ധമാണ്.
Attribution
Categories
Share hadeeth
Sharing options · 0 Total shares

