അല്ലാഹുവിൻ്റെ റസൂലേ! എനിക്കൊരു പ്രവർത്തനം താങ്കൾ അറിയിച്ചു തരൂ; അത് ഞാൻ പ്രവർത്തിച്ചാൽ എനിക്ക് സ്വർഗത്തിൽ പ്രവേശിക്കാൻ കഴിയണം." നബി -ﷺ- പറഞ്ഞു: "നീ അല്ലാഹുവിനെ മാത്രം ആരാധിക്കുകയും, അവനിൽ ഒന്നിനെയും പങ്കുചേർക്കാതിരിക്കുകയും ചെയ്യുക. (അഞ്ചു നേരത്തെ) നിസ്കാരം നേരാംവണ്ണം നിലനിർത്തുകയും, നിർബന്ധ സകാത്ത് നൽകുകയും, റമദാൻ മാസത്തിൽ നോമ്പെടുക്കുകയും ചെയ്യുക
Choose an available translation of this Hadeeth
Hadeeth text
അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: ഒരിക്കൽ അഅ്റാബിയായ ഒരു മനുഷ്യൻ നബി -ﷺ- യുടെ അരികിൽ വന്നു. അദ്ദേഹം ചോദിച്ചു: "അല്ലാഹുവിൻ്റെ റസൂലേ! എനിക്കൊരു പ്രവർത്തനം താങ്കൾ അറിയിച്ചു തരൂ; അത് ഞാൻ പ്രവർത്തിച്ചാൽ എനിക്ക് സ്വർഗത്തിൽ പ്രവേശിക്കാൻ കഴിയണം." നബി -ﷺ- പറഞ്ഞു: "നീ അല്ലാഹുവിനെ മാത്രം ആരാധിക്കുകയും, അവനിൽ ഒന്നിനെയും പങ്കുചേർക്കാതിരിക്കുകയും ചെയ്യുക. (അഞ്ചു നേരത്തെ) നിസ്കാരം നേരാംവണ്ണം നിലനിർത്തുകയും, നിർബന്ധ സകാത്ത് നൽകുകയും, റമദാൻ മാസത്തിൽ നോമ്പെടുക്കുകയും ചെയ്യുക." അദ്ദേഹം പറഞ്ഞു: "എൻ്റെ ആത്മാവ് ആരുടെ കയ്യിലാണോ, അവൻ തന്നെ സത്യം! ഈ പറഞ്ഞതിൽ ഞാൻ യാതൊന്നും കൂട്ടുകയില്ല." അയാൾ തിരിഞ്ഞു നടന്നപ്പോൾ നബി -ﷺ- പറഞ്ഞു: "സ്വർഗക്കാരിൽ പെട്ട ഒരാളെ നോക്കാൻ ആർക്കെങ്കിലും ആഗ്രഹമുണ്ടെങ്കിൽ അവൻ ഈ മനുഷ്യനെ നോക്കട്ടെ."
Explanation
Benefits
പുതുതായി ഇസ്‌ലാമിൽ പ്രവേശിച്ച ഒരു വ്യക്തിക്ക് തുടക്കത്തിൽ നിർബന്ധ കർമ്മങ്ങൾ മാത്രം പഠിപ്പിച്ചു നൽകിയാൽ മതി.
അല്ലാഹുവിലേക്കുള്ള പ്രബോധനം മുൻഗണനാക്രമമനുസരിച്ച് നിർവ്വഹിക്കേണ്ട കാര്യമാണ്.
തൻ്റെ ദീനുമായി ബന്ധപ്പെട്ട കാര്യങ്ങൾ പഠിക്കാൻ പുലർത്തേണ്ട ശ്രദ്ധയും താൽപ്പര്യവും.
ഒരാൾ നിർബന്ധമായ കർമ്മങ്ങൾ (വാജിബുകൾ) മാത്രം നിർവ്വഹിച്ചാൽ അവൻ വിജയിക്കുന്നതാണ്. എന്നാൽ ഐഛികമായ കർമ്മങ്ങൾ (സുന്നത്തുകൾ) നിർവ്വഹിക്കുന്നതിൽ അവൻ അലസത കാണിക്കണമെന്ന് ഈ പറഞ്ഞതിന് അർത്ഥമില്ല. കാരണം വാജിബുകളിലെ കുറവുകൾ നികത്താൻ സുന്നത്തുകൾ സഹായിക്കുന്നതാണ്.
നബി -ﷺ- പ്രത്യേകമായി എടുത്തു പറഞ്ഞ ആരാധനകൾ അവക്കുള്ള പ്രത്യേകതയും മഹത്വവും സൂചിപ്പിക്കുന്നു. അവ ചെയ്യാനുള്ള കൂടൂതൽ പ്രോത്സാഹനം അതിലുണ്ട് എന്നല്ലാതെ, മറ്റൊരു കർമ്മവും വാജിബായി ഇല്ല എന്ന് അതിന് അർഥമില്ല.
Attribution
Categories
Share hadeeth
Sharing options · 0 Total shares

