അല്ലാഹുവേ! നിൻ്റെ തൃപ്തി കൊണ്ട് നിൻ്റെ കോപത്തിൽ നിന്നും, നിൻ്റെ മാപ്പ് കൊണ്ട് നിൻ്റെ ശിക്ഷയിൽ നിന്നും ഞാൻ രക്ഷ ചോദിക്കുന്നു. നിന്നിൽ നിന്ന് ഞാൻ നിന്നോട് രക്ഷ ചോദിക്കുന്നു. നീ അർഹിക്കുന്ന വിധം നിന്നെ സ്തുതിക്കാനും പുകഴ്ത്താനും എനിക്ക് കഴിവില്ല. നീ എങ്ങനെയാണോ നിന്നെ പുകഴ്ത്തിയിരിക്കുന്നത്; അതു പോലെയാണ് നീ
Choose an available translation of this Hadeeth
Hadeeth text
ആഇശ -رَضِيَ اللَّهُ عَنْهَا- നിവേദനം: ഒരു രാത്രിയിൽ നബി -ﷺ-യുടെ
സാന്നിധ്യം എൻ്റെ അരികിൽ ഇല്ലായെന്ന് മനസ്സിലാക്കി
ഞാൻ അവിടുത്തെ പരതി നോക്കി.
അതിനിടയിൽ
എൻ്റെ കൈ നബി -ﷺ- യുടെ കാൽ
പാദങ്ങളിൽ
സ്പർശിച്ചു. അവിടുന്ന് മസ്ജിദിൽ സുജൂദിലായി കൊണ്ട്
കാലുകൾ നാട്ടിവെച്ചിരുന്നു. നബി -ﷺ- പറയുന്നുണ്ടായിരുന്നു: "അല്ലാഹുവേ! നിൻ്റെ തൃപ്തി കൊണ്ട് നിൻ്റെ കോപത്തിൽ നിന്നും, നിൻ്റെ മാപ്പ് കൊണ്ട് നിൻ്റെ ശിക്ഷയിൽ നിന്നും ഞാൻ രക്ഷ ചോദിക്കുന്നു. നിന്നിൽ നിന്ന് ഞാൻ നിന്നോട് രക്ഷ ചോദിക്കുന്നു.
നീ അർഹിക്കുന്ന വിധം നിന്നെ
സ്തുതിക്കാനും
പുകഴ്ത്താനും എനിക്ക് കഴിവില്ല.
നീ എങ്ങനെയാണോ നിന്നെ പുകഴ്ത്തിയിരിക്കുന്നത്; അതു പോലെയാണ് നീ."
Explanation
اللهُمَّ أَعُوذُ بِرِضَاكَ مِنْ سَخَطِكَ، وَبِمُعَافَاتِكَ مِنْ عُقُوبَتِكَ
അല്ലാഹുവേ! നീ എന്നോടോ എൻ്റെ ഉമ്മത്തിനോടോ കോപിക്കുന്നതിൽ നിന്ന് നിൻ്റെ തൃപ്തി മുഖേന ഞാൻ നിന്നോട് രക്ഷ ചോദിക്കുന്നു. നിൻ്റെ വിട്ടുവീഴ്ച്ച കൊണ്ടും അതിരില്ലാത്ത പാപമോചനം കൊണ്ടും നിൻ്റെ ശിക്ഷയിൽ നിന്നും ഞാൻ രക്ഷ ചോദിക്കുന്നു. وَأَعُوذُ بِكَ مِنْكَ : നിന്നിൽ നിന്ന് നിന്നെ കൊണ്ടും ഞാൻ രക്ഷ തേടുന്നു; നിൻ്റെ ഭംഗിയുടെ വിശേഷണങ്ങൾ കൊണ്ട് നിൻ്റെ ഗാംഭീര്യത്തിൻ്റെ വിശേഷണങ്ങളിൽ നിന്ന് ഞാൻ രക്ഷ തേടുന്നു. കാരണം നിന്നിൽ നിന്ന് രക്ഷ നൽകാൻ നീയല്ലാതെ മറ്റാരുമില്ല. അല്ലാഹുവിൽ നിന്ന് രക്ഷതേടാനോ അഭയം കണ്ടെത്താനോ അല്ലാഹുവല്ലാതെ മറ്റാരുമില്ല. لَا أُحْصِي ثَنَاءً عَلَيْكَ : നിൻ്റെ അനുഗ്രഹങ്ങൾ എണ്ണിത്തിട്ടപ്പെടുത്താനോ നിൻ്റെ നന്മകൾ പൂർണ്ണമായി എണ്ണിപ്പറയാനോ എനിക്ക് സാധിക്കുകയില്ല. ഞാൻ എത്ര ശ്രമിച്ചാലും നീ അർഹിക്കുന്ന വിധത്തിൽ നിന്നെ പ്രകീർത്തിക്കാൻ എനിക്ക് സാധ്യമല്ല. أَنْتَ كَمَا أَثْنَيْتَ عَلَى نَفْسِكَ : നിനക്ക് അനുയോജ്യമായ സ്തുതികീർത്തനങ്ങൾ നിന്നെ കുറിച്ച് നീ തന്നെ അറിയിച്ചു തന്നിരിക്കുന്നു. നിനക്ക് അർഹമായ വിധത്തിൽ നിന്നെ പുകഴ്ത്തുകയും സ്തുതിക്കുകയും ചെയ്യാൻ ആർക്കാണ് സാധിക്കുക.
Benefits
മീറക് -رَحِمَهُ اللَّهُ- പറയുന്നു: ഇമാം നസാഇയുടെ നിവേദനത്തിൽ 'നബി -ﷺ- നിസ്കാരത്തിൽ നിന്ന് വിരമിക്കുകയും, തൻ്റെ വിരിപ്പ് ശരിപ്പെടുത്തുകയും ചെയ്യുമ്പോഴാണ് ഈ പ്രാർത്ഥന ചൊല്ലാറുണ്ടായിരുന്നത്' എന്ന് വന്നിട്ടുണ്ട്.
അല്ലാഹുവിൻ്റെ വിശേഷണങ്ങൾ എടുത്തു പറഞ്ഞു കൊണ്ട് അവനെ സ്തുതിക്കുന്നതും, ഖുർആനിലും സുന്നത്തിലും സ്ഥിരപ്പെട്ട അല്ലാഹുവിൻ്റെ നാമങ്ങൾ മുൻനിർത്തി കൊണ്ട് അവനെ വിളിച്ചു പ്രാർത്ഥിക്കുന്നതും നല്ല കാര്യമാണ്.
റുകൂഇലും സുജൂദിലും സ്രഷ്ടാവായ അല്ലാഹുവിനെ മഹത്വം വാഴ്ത്തണം.
അല്ലാഹുവിനെ കൊണ്ട് അവനോട് രക്ഷ ചോദിക്കുന്നത് അനുവദനീയമാണ് എന്നതു പോലെ അവൻ്റെ വിശേഷണങ്ങൾ മുൻനിർത്തി കൊണ്ട് രക്ഷ ചോദിക്കുന്നതും അനുവദനീയമാണ്.
ഖത്താബീ -رَحِمَهُ اللَّهُ- പറയുന്നു: "നബി -ﷺ- യുടെ ഈ പ്രാർത്ഥനയിൽ മനോഹരമായ ഒരു ആശയമുണ്ട്. അല്ലാഹുവിൻ്റെ തൃപ്തി കൊണ്ട് അവൻ്റെ കോപത്തിൽ നിന്നും, അല്ലാഹുവിൻ്റെ വിട്ടുവീഴ്ച്ച കൊണ്ട് അവൻ്റെ ശിക്ഷയിൽ നിന്നുമാണ് അവിടുന്ന് രക്ഷ തേടിയത്. തൃപ്തിയും കോപവും വിപരീതമായ വിശേഷണങ്ങളാണ്. മാപ്പുനൽകലും ശിക്ഷ നൽകലും അതു പോലെത്തന്നെ. എന്നാൽ എതിരു പറയപ്പെടാൻ ആരുമില്ലാത്തവനായ അല്ലാഹുവിനെ കുറിച്ച് പറഞ്ഞപ്പോൾ 'നിന്നിൽ നിന്ന് നിന്നോട് തന്നെ രക്ഷ തേടുന്നു' എന്നാണ് നബി -ﷺ- പറഞ്ഞത്. അല്ലാഹുവിനുള്ള ആരാധനയിൽ അവന് അർഹതപ്പെട്ട നിർബന്ധ ബാധ്യതയിൽ കുറവ് വരുത്തുന്നതിൽ നിന്നാണ് അവനോട് പാപമോചനം തേടുന്നത്. ഇത് സൂചിപ്പിച്ചു കൊണ്ടാണ്: നിനക്കുള്ള പ്രകീർത്തനങ്ങൾ തിട്ടപ്പെടുത്താൻ എനിക്ക് സാധ്യമല്ല എന്ന് പ്രാർത്ഥനയിൽ പറഞ്ഞിരിക്കുന്നത്."
Attribution
Categories
Share hadeeth
Sharing options · 0 Total shares

