മസ്ജിദിൽ നിന്ന് ഏറെ അകലെ താമസിച്ചിരുന്ന ഒരാളുണ്ടായിരുന്നു; അദ്ദേഹത്തേക്കാൾ ദൂരെയുള്ള മറ്റൊരാളെയും എനിക്കറിയില്ലായിരുന്നു. ഒരു (ജമാഅത്ത്) നിസ്കാരവും അദ്ദേഹത്തിന് നഷ്ടമാകാറില്ലായിരുന്നു
Choose an available translation of this Hadeeth
Hadeeth text
ഉബയ്യ് ബ്നു കഅ്ബ് -رَضِيَ اللَّهُ عَنْهُ- നിവേദനം: മസ്ജിദിൽ നിന്ന് ഏറെ അകലെ താമസിച്ചിരുന്ന ഒരാളുണ്ടായിരുന്നു; അദ്ദേഹത്തേക്കാൾ ദൂരെയുള്ള മറ്റൊരാളെയും എനിക്കറിയില്ലായിരുന്നു. ഒരു (ജമാഅത്ത്) നിസ്കാരവും അദ്ദേഹത്തിന് നഷ്ടമാകാറില്ലായിരുന്നു.
ചിലർ അദ്ദേഹത്തോട് പറഞ്ഞു: "ഇരുട്ടിലും കടുത്ത ചൂടിലും സഞ്ചരിക്കാൻ താങ്കൾ ഒരു കഴുതയെ വാങ്ങിയിരുന്നെങ്കിൽ." അദ്ദേഹം പറഞ്ഞു: "എൻ്റെ വീട് മസ്ജിദിൻ്റെ തൊട്ടടുത്താവുന്നതിൽ എനിക്ക് സന്തോഷമേയില്ല. മസ്ജിദിലേക്കുള്ള എൻ്റെ ഓരോ കാൽവെപ്പുകളും, എൻ്റെ വീട്ടിലേക്കുള്ള മടക്കവും എൻ്റെ നന്മകളായി രേഖപ്പെടുത്തപ്പെടാൻ ഞാൻ ആഗ്രഹിക്കുന്നു." അപ്പോൾ നബി -ﷺ- പറഞ്ഞു: "അല്ലാഹു അതെല്ലാം താങ്കൾക്ക് ഒരുമിപ്പിച്ചു തന്നിരിക്കുന്നു."
Explanation
Benefits
നവവി -رَحِمَهُ اللَّهُ- പറഞ്ഞു: "മസ്ജിദിലേക്ക് പോകുമ്പോൾ നിൻ്റെ കാൽവെപ്പുകൾക്ക് പ്രതിഫലം നൽകപ്പെടും എന്നത് പോലെ, മസ്ജിദിൽ നിന്ന് മടങ്ങുന്ന വേളയിലുള്ള കാൽവെപ്പുകൾക്കും പ്രതിഫലം നൽകപ്പെടുന്നതാണ് എന്ന പാഠം ഈ ഹദീഥിലുണ്ട്."
മുസ്‌ലിംകൾ പരസ്പരം നന്മയും പ്രയോജനകരമായ കാര്യങ്ങളും ഉപദേശിക്കുന്നവരായിരിക്കണം. തൻ്റെ സഹോദരന് എന്തെങ്കിലും പ്രയാസവും ബുദ്ധിമുട്ടും ഉണ്ടാകുന്നത് കാണുമ്പോൾ അത് നീക്കാൻ സഹായകമാകുന്ന ഉപദേശങ്ങൾ അവന് നൽകേണ്ടതാണ്.
മസ്ജിദിൽ നിന്ന് വീട് അകലെയാണെന്നത് ജമാഅത്ത് നിസ്കാരം ഉപേക്ഷിക്കാനുള്ള ഒഴിവുകഴിവല്ല; ബാങ്ക് വിളി കേൾക്കുന്നുണ്ടെങ്കിൽ മസ്ജിദിൽ വന്നെത്തിക്കൊള്ളണം.
Attribution
Categories
Share hadeeth
Sharing options · 0 Total shares

