നബി(സ) പ്രദോഷമായാൽ ഇപ്രകാരം പറയുമായിരുന്നു: ഞങ്ങൾ പ്രദോഷത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു, പ്രദോഷത്തിന്റെ ആധിപത്യം അല്ലാഹുവിനാകുന്നു, അല്ലാഹുവിനാകുന്നു സർവ സ്തുതിയും, അല്ലാഹുവല്ലാതെ ആരാധനക്ക് അർഹനില്ല അവൻ ഏകനും പങ്ക് കാരില്ലാത്തവനുമാകുന്നു
Choose an available translation of this Hadeeth
Hadeeth text
അബ്ദുല്ലാഹ് ഇബ്നു മസ്ഊദ് (റ)വിൽ നിന്നും, അദ്ദേഹം പറഞ്ഞു: നബി(സ) പ്രദോഷമായാൽ ഇപ്രകാരം പറയുമായിരുന്നു: <<ഞങ്ങൾ പ്രദോഷത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു, പ്രദോഷത്തിന്റെ ആധിപത്യം അല്ലാഹുവിനാകുന്നു, അല്ലാഹുവിനാകുന്നു സർവ സ്തുതിയും, അല്ലാഹുവല്ലാതെ ആരാധനക്ക് അർഹനില്ല അവൻ ഏകനും പങ്ക്കാരില്ലാത്തവനുമാകുന്നു>> നിവേദകൻ പറയുന്നു, അതിൽ ഇപ്രകാരവും പറഞ്ഞതായി ഞാൻ മനസ്സിലാക്കുന്നു: <<രാജാധികാരവും സർവ സ്തുതിയും അവനാകുന്നു, അവൻ എല്ലാ കാര്യത്തിനും കഴിവുള്ളവനാണ്. നാഥാ, ഈ സന്ധ്യയിലേയും അതിനു ശേഷമുള്ളതിലേയും നന്മകൾ ഞാൻ നിന്നോട് ചോദിക്കുന്നു, ഈ സന്ധ്യയിലേയും അതിനു ശേഷമുള്ളതിലേയും തിന്മകളിൽ നിന്നും ഞാൻ നിന്നോട് രക്ഷ തേടുന്നു, നാഥാ, അലസതയിൽ നിന്നും വാർദ്ധക്യത്തിന്റെ വിഷമത്തിൽ നിന്നും ഞാൻ നിന്നോട് അഭയം തേടുന്നു, നാഥാ, നരകത്തിലേയും ഖബ്റിലേയും ശിക്ഷകളിൽ നിന്നും ഞാൻ നിന്നോട് അഭയം തേടുന്നു>> അപ്രകാരം തന്നെ പ്രഭാതമായാലും അവിടുന്ന് പറയുമായിരുന്നു <<ഞങ്ങൾ പ്രഭാതത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു, പ്രഭാതത്തിന്റെ ആധിപത്യം അല്ലാഹുവിനാകുന്നു>>
Attribution
Categories
Share hadeeth
Sharing options · 0 Total shares

