HadeethEnc · 1.34.0
മഖ്സും ഗോത്രക്കാരിയായ മോഷ്ടിച്ച പെണ്ണിൻറെ കാര്യം ഖുറൈശികൾക്ക് പ്രയാസമുണ്ടാക്കി.
Available translations
Choose an available translation of this Hadeeth
01
Hadeeth text
ആഇശ (رضي الله عنها) പറയുന്നു: "മഖ്സും ഗോത്രക്കാരിയായ മോഷ്ടിച്ച പെണ്ണിൻറെ (ശിക്ഷ നടപ്പാക്കുന്ന)കാര്യം ഖുറൈശികൾക്ക് പ്രയാസമുണ്ടാക്കി. അവർ പറഞ്ഞു: "ആരാണ് ഇക്കാര്യം അല്ലാഹുവിന്റെ റസൂലിനോട് സംസാരിക്കുക? എന്നിട്ട് അവർ പറഞ്ഞു: അല്ലാഹുവിന്റെ റസൂലിന്റെ പ്രിയപ്പെട്ടവനായ ഉസാമത്തുബ്നു സൈദല്ലാതെ മറ്റാരാണ് അതിന് ധൈര്യപ്പെടുക. അങ്ങനെ ഉസാമ അക്കാര്യം നബി (ﷺ) യോട് സംസാരിച്ചു. അപ്പോൾ അവിടുന്ന് (ﷺ) പറഞ്ഞു: അല്ലാഹുവിന്റെ ശിക്ഷാവിധിയുടെ കാര്യത്തിൽ നീ ശുപാർശ പറയുകയോ? നിങ്ങൾക്ക് മുമ്പുണ്ടായിരുന്നവരെ നശിപ്പിച്ച കാര്യമിതായിരുന്നു. അവരിലെ ആഢ്യന്മാർ മോഷ്ടിച്ചാൽ അവർ വെറുതെവിടും. അവരിലെ ദുർബലരായവർ മോഷ്ടിച്ചാൽ അവർ ശിക്ഷ നടപ്പാക്കുകയും ചെയ്യും. അല്ലാഹുവാണെ, മുഹമ്മദിന്റെ മകൾ ഫാത്തിമയാണ് മോഷ്ടിച്ചതെങ്കിൽ ഞാൻ അവളുടെ കൈ വെട്ടുക തന്നെ ചെയ്യും."
"സാധനങ്ങൾ കടം വാങ്ങുകയും പിന്നീട് വാങ്ങിയകാര്യം നിഷേധിക്കുകയും ചെയ്യുന്ന ഒരു സ്ത്രീയുണ്ടായിരുന്നു. നബി (ﷺ) അവളുടെ കൈ വെട്ടാൻ കൽപിച്ചു" എന്നാണ് ഹദീഥിന്റെ മറ്റു ചില പദങ്ങളായി വന്നിട്ടുള്ളത്.
Attribution
[ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്]
Categories
Share
Share hadeeth
Sharing options · 0 Total shares

