ആദ്യകാലക്കാരെയും അവസാനകാലക്കാരെയും അന്ത്യനാളിൽ അല്ലാഹു ഒരുമിച്ചു കൂട്ടിയാൽ ഓരോ വഞ്ചകനും ഒരു പതാക ഉയർത്തപ്പെടും; അവൻ്റെ കാര്യത്തിൽ പറയപ്പെടും: 'ഇന്നയാളുടെ മകനായ ഇന്ന വ്യക്തിയുടെ വഞ്ചനയാണിത്.'
Choose an available translation of this Hadeeth
Hadeeth text
അബ്ദുല്ലാഹി ബ്‌നു ഉമർ -رَضِيَ اللَّهُ عَنْهُمَا- നിവേദനം: നബി ﷺ പറഞ്ഞു: "ആദ്യകാലക്കാരെയും അവസാനകാലക്കാരെയും അന്ത്യനാളിൽ അല്ലാഹു ഒരുമിച്ചു കൂട്ടിയാൽ ഓരോ വഞ്ചകനും ഒരു പതാക ഉയർത്തപ്പെടും; അവൻ്റെ കാര്യത്തിൽ പറയപ്പെടും: 'ഇന്നയാളുടെ മകനായ ഇന്ന വ്യക്തിയുടെ വഞ്ചനയാണിത്.'"
Explanation
Benefits
ഒരു മനുഷ്യൻ തൻ്റെ ജീവനോ അഭിമാനമോ രഹസ്യമോ സമ്പത്തോ നിന്നെ വിശ്വസിച്ചേൽപ്പിക്കുകയും അക്കാര്യത്തിൽ നീ അവനെ വഞ്ചിക്കുകയും അവനിൽ നിനക്കുള്ള വിശ്വാസത്തെ തകർക്കുകയും ചെയ്താൽ ആ പറഞ്ഞതെല്ലാം ഈ ഹദീഥിൻ്റെ പരിധിയിൽ ഉൾപ്പെടും.
ഖുർത്വുബി (رحمه الله) പറഞ്ഞു: "അറബികൾ ചെയ്യാറുണ്ടായിരുന്ന അവരുടെ നാട്ടാചാരത്തോട് സമാനമാണ് ഹദീഥിൽ വന്നിരിക്കുന്ന ഈ കാര്യം. വാഗ്ദാനങ്ങൾ പാലിക്കുന്നവർക്ക് അവർ അവരുടെ വിശ്വസ്തതയുടെ അടയാളമായി ഒരു വെളുത്ത പതാകയും, വഞ്ചനയുടെ അടയാളമായി കറുത്ത പതാകയും ഉയർത്താറുണ്ടായിരുന്നു. വഞ്ചകരെ ആക്ഷേപിക്കുകയും അധിക്ഷേപിക്കുകയും ചെയ്യുന്നതിനായിരുന്നു അത്. ഈ പറഞ്ഞതിന് സമാനമായ കാര്യം വഞ്ചകർക്ക് അന്ത്യനാളിൽ സംഭവിക്കുമെന്നാണ് നബി (ﷺ) അറിയിച്ചതിൽ നിന്ന് മനസ്സിലാകുന്നത്. അന്ത്യനാളിൽ ഒരുമിച്ചു കൂടുന്ന മനുഷ്യരുടെ ആക്ഷേപമെല്ലാം ചൊരിയപ്പെടുന്ന വിധത്തിൽ വഞ്ചകരുടെ പ്രവൃത്തി പ്രസിദ്ധമാകും."
ഇബ്നു ഹജർ (رحمه الله) പറഞ്ഞു: "അന്ത്യനാളിൽ മനുഷ്യരെ അവരുടെ പിതാക്കളിലേക്ക് ചേർത്തു കൊണ്ടായിരിക്കും വിളിക്കുക എന്നത് ഈ ഹദീഥിൽ നിന്ന് മനസ്സിലാക്കാം. ഇന്നയാളുടെ മകനായ ഇന്ന വ്യക്തി എന്ന് നബി (ﷺ) പ്രത്യേകം പറഞ്ഞത് അതിനുള്ള തെളിവാണ്."
Attribution
Categories
Share hadeeth
Sharing options · 0 Total shares

