ജനങ്ങളിൽ ചിലരുടെ കാര്യമെന്താണ്?! തങ്ങളുടെ നിസ്കാരത്തിൽ അവരതാ ആകാശത്തേക്ക് കണ്ണുകളുയർത്തുന്നു." അവിടുന്ന് ശക്തമായി അക്കാര്യത്തെ കുറിച്ച് സംസാരിച്ചു. അവസാനം അവിടുന്ന് ഇത്ര വരെ പറഞ്ഞു: "അവരത് അവസാനിപ്പിക്കുക തന്നെ ചെയ്യട്ടെ. അതല്ലെങ്കിൽ അവരുടെ കണ്ണുകൾ റാഞ്ചിയെടുക്കപ്പെടുക തന്നെ ചെയ്യും
Choose an available translation of this Hadeeth
Hadeeth text
അനസ് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "ജനങ്ങളിൽ ചിലരുടെ കാര്യമെന്താണ്?! തങ്ങളുടെ നിസ്കാരത്തിൽ അവരതാ ആകാശത്തേക്ക് കണ്ണുകളുയർത്തുന്നു." അവിടുന്ന് ശക്തമായി അക്കാര്യത്തെ കുറിച്ച് സംസാരിച്ചു. അവസാനം അവിടുന്ന് ഇത്ര വരെ പറഞ്ഞു: "അവരത് അവസാനിപ്പിക്കുക തന്നെ ചെയ്യട്ടെ. അതല്ലെങ്കിൽ അവരുടെ കണ്ണുകൾ റാഞ്ചിയെടുക്കപ്പെടുക തന്നെ ചെയ്യും."
Explanation
Benefits
നിസ്കാരത്തിൽ മുകളിലേക്ക് കണ്ണുകളുയർത്തുന്നവർക്കുള്ള ശക്തമായ താക്കീതും കഠിനമായ വിലക്കും.
ഔനുൽ മഅ്ബൂദിൽ (അദ്വീമാബാദി) പറയുന്നു: "മുകളിലേക്ക് കണ്ണുകളുയർത്തുന്നത് ഖിബ്ലയുടെ ദിശയിൽ നിന്ന് അവനെ തെറ്റിച്ചു കളയുകയും അകറ്റുകയും ചെയ്യുമെന്നതും, നിസ്കാരത്തിൻ്റെ രൂപത്തിന് വിരുദ്ധമാകുമെന്നതുമാണ് മുകളിലേക്ക് നോക്കുന്നത് വിലക്കപ്പെട്ടതിൻ്റെ പിന്നിലെ കാരണം."
നിസ്കാരത്തിലെ ഭയഭക്തിക്ക് വിരുദ്ധമാണ് മുകളിലേക്ക് കണ്ണുകളുയർത്തുക എന്നത്.
നിസ്കാരത്തിൻ്റെ പ്രാധാന്യവും ഇസ്‌ലാമിൽ അതിനുള്ള സ്ഥാനവും; നിസ്കാരത്തിൽ അല്ലാഹുവിനോട് ഏറ്റവും പൂർണ്ണമായ മര്യാദയും അദബും കാത്തുസൂക്ഷിക്കുക എന്നത് നിസ്കരിക്കുന്നവരുടെ മേൽ നിർബന്ധമാണ്.
Attribution
Categories
Share hadeeth
Sharing options · 0 Total shares

